റഷ്യ-യുക്രൈന് പ്രതിസന്ധി ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാര ബന്ധങ്ങളെ നേരിട്ട് ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രതിസന്ധി ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാര ബന്ധങ്ങളെ നേരിട്ട് ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. എങ്കിലും ആഗോള തലത്തില്‍ എണ്ണവില ഉയരുന്നത് രാജ്യത്തെ സമ്പദ്വ്യവസ്ഥക്ക് അപകടമാണെന്നും ബാങ്ക് ഓഫ് ബറോഡയുടെ സാമ്പത്തിക ഗവേഷണ റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 100 ഡോളറിലെത്തിയത് രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ ബാഹ്യമായ സ്ഥിരതയെയും കറന്‍സി നീക്കത്തെയും ബാധിക്കും. റഷ്യയുടെ ഏകപക്ഷീയമായ നീക്കത്തിനെതിരെ യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് മറ്റ് രാജ്യങ്ങളില്‍ സാധനങ്ങളുടെ വില ഉയരാന്‍ കാരണമായേക്കും. പണപ്പെരുപ്പത്തെ ഇത് സഹായിക്കുമെങ്കിലും വികസനത്തെ തടസ്സപ്പെടുത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
പ്രതിസന്ധിക്ക് തൊട്ടുമുമ്പ് നടന്ന 2022ലെ സാമ്പത്തിക വര്‍ഷത്തേക്കുള്ള രണ്ടു കേന്ദ്ര ബജറ്റുകളും ആര്‍ബിഐ പണനയവും പലിശ നിരക്കില്‍ മാറ്റംവരുത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഉയരുന്ന എണ്ണവില വര്‍ധന സമ്പദ് വ്യവസ്ഥയില്‍ എത്രമാത്രം ആഘാതം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യാന്തര തലത്തില്‍ എണ്ണവില ബാരലിന് 75 ഡോളര്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യയുടെ ബജറ്റും ആര്‍ബിഐ പണനയവും പ്രഖ്യാപിച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍