News

ഐഎല്‍ ആന്റ് എഫ്എസ് വാങ്ങുന്നവര്‍ക്കുള്ള നഷ്ടപരിഹാരവും വാറന്റികളും നല്‍കില്ല

ഐഎല്‍ ആന്റ് എഫ്എസ് അതിന്റെ ആസ്തികള്‍ വാങ്ങുന്നവര്‍ക്കുള്ള നഷ്ടപരിഹാരവും വാറന്റിയും നല്‍കില്ല എന്ന് റിപ്പോര്‍ട്ടുകള്‍. വാങ്ങുന്നവരെ സംബന്ധിക്കുന്ന നഷ്ടപരിഹാരവും വാറന്റിയും നല്‍കില്ലെന്നും ബോര്‍ഡ് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലീസിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഐ എല്‍ ആന്‍ഡ് എഫ്) വ്യക്തമാക്കി. നിരവധി സാധ്യതയുള്ള വാങ്ങുന്നവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് കൂടിയാലോചിച്ച് വാറന്റികള്‍, ആനുകൂല്യങ്ങള്‍ എന്നിവ നല്‍കരുതെന്ന തീരുമാനം ബോധപൂര്‍വമായ ഒന്നാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വാറന്റികളോ അല്ലെങ്കില്‍ നഷ്ടപരിഹാരമോ നല്‍കേണ്ടതില്ലെന്ന തീരുമാനം വാങ്ങലുകാരെ നിര്‍ണായകമാക്കുവാന്‍ സാധിച്ചു. കമ്പനി നിയന്ത്രിക്കുന്നത് സര്‍ക്കാര്‍ നിയമിച്ച ബോര്‍ഡ് ആണ്. അത് കൊണ്ട് തന്നെ ഈ ബോര്‍ഡ് നിശ്ചിത കാലാവധിക്ക് മാത്രമേ ഉള്ളൂ, ഭാവി ബാധ്യതകള്‍ക്ക് ഉത്തരവാദിത്തമുണ്ടാവില്ല എന്നും കമ്പനി അറിയിച്ചു.

ഐഎല്‍ ആന്‍ഡ് എഫ്എസിനെ സംബന്ധിച്ചിടത്തോളം ആസ്തികള്‍ വില്‍ക്കുന്നത് സാമ്പത്തിക ബാധ്യത കുറയ്ക്കാനും കമ്പനിയുടെ പുനര്‍ജീവനത്തിനും സഹായിക്കും. വായ്പ നല്‍കിയതില്‍ വീഴ്ച വരുത്തിയ കമ്പനി ഇന്ത്യയുടെ സാമ്പത്തിക സംവിധാനത്തില്‍ മുഴുനീളം ആശങ്ക പടര്‍ത്തിയ സാഹചര്യമാണുള്ളത്. കടബാധ്യത പരിധികള്‍ക്കപ്പുറത്തേക്ക് പോയതിനെ തുടര്‍ന്ന് കമ്പനിയുടെ നിയന്ത്രണാധികാരം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തത്. 

91,000 കോടിയുടെ കടബാധ്യത അടയ്ക്കാനുള്ള ആസ്തി വില്‍ക്കുന്നതിനാണ് ഈ നീക്കം നടത്തുന്നത്. കടബാധ്യതയില്‍ കര കയറാന്‍ വേണ്ടി ഐഎല്‍ ആന്റ് എഫ്എസ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. കമ്പനിയുടെ സ്ഥിരത 2018 ഒക്ടോബറില്‍ സര്‍ക്കാര്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കി. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സ്ഥാപനത്തിന് 90,000 കോടി രൂപയോളം കടബാധ്യതയുണ്ട്. ഇതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം ഏറ്റെടുക്കുകയായിരുന്നു. കൊടക് മഹീന്ദ്ര ബാങ്ക് ചെയര്‍മാന്‍ ഉദയ് കൊടക് തലവനായി പുതിയ ബോര്‍ഡിന് രൂപം നല്‍കിയിരുന്നു.

25000 കോടി രൂപയുടെ 22 റോഡ് ആസ്തികള്‍ക്കായി 30 ലേറെ ലേലം വരെ ലഭിച്ചിട്ടുണ്ട്. 2,000 കോടി രൂപയുടെ പുനരുല്‍പ്പാദന ഊര്‍ജ്ജ പദ്ധതികളില്‍ 15 അപേക്ഷകര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. റിപ്പോര്‍ട്ടനുസരിച്ച്, ഐഎല്‍, എഫ് എസ് ആസ്തികളുടെ ഭാവി ബാധ്യതകള്‍ക്കായി ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ അവര്‍ക്ക് കഴിയില്ല.

 

Author

Related Articles