News

ആറുമാസമായി ജിഎസ്ടി അടച്ചില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദായേക്കും

തിരുവനന്തപുരം: ആറുമാസമോ അതിലധികമോ കാലയളവ് ജിഎസ്ടി മുടക്കിയെങ്കില്‍ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ ഉടന്‍ റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഈ കാലയളവില്‍ ജിഎസ്ടി അടക്കാത്തവര്‍ അടക്കേണ്ടുന്ന തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.ജിഎസ്ടി ചട്ടം 29ാം വകുപ്പ് അനുസരിച്ച് ജിഎസ്ടി വൈകിച്ച വ്യാപാരികളുടെ രജിസ്‌ട്രേഷനാണ് റദ്ദാക്കുക.ജിഎസ്ടി റിട്ടേണ്‍ കൃത്യമായി അടക്കാത്ത മറ്റുള്ളവരില്‍ നിന്ന് 5000 രൂപാവരെ പിഴയും ഈടാക്കാന്‍ തീരുമാനമായി. കേരളത്തില്‍ ആകെ 3.53 ലക്ഷം രജിസ്‌ട്രേര്‍ഡ് വ്യാപാരികളാണ് ഉള്ളത്. ഇവരില്‍ 71% വ്യാപാരികളും ജിഎസ്ടി അടച്ചതായി സംസ്ഥാന ചരക്ക് സേവനനികുതി വകുപ്പ് വ്യക്തമാക്കി.

ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ജിഎസ്ടി സമാഹരണത്തില്‍ വന്‍ ഇടിവ് വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരന്നു. 3.38 ശതമാനം വര്‍ധനവാണ് ഏപ്രില്‍ മുതല്‍  ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജിഎസ്ടിയിലൂടെ അധിക വരുമാനം നേടാന്‍ സാധിക്കുമെന്ന കേന്ദ്രസര്‍ക്കാറിന്റെ എല്ലാ പ്രതീക്ഷകള്‍ക്കും വിപരീതമായിട്ടാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സെപ്റ്റംബറില്‍ കേന്ദ്ര ജിഎസ്ടിയിലെ വരുമാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്  16,630 കോടി രൂപയാണെന്നാണ് കണക്കുളിലൂടെ തുറന്നുകാട്ടുന്നത്.

സംസ്ഥാന ജിഎസ്ടിയിലെ ആകെ സമാഹരണം 22,598 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. കയറ്റമതി ഇറക്കുമതിയിലെ ആകെ ജിഎസ്ടി സമാഹരണം  45,069  കോടി രൂപയുമാണ്. 

ഈ വര്‍ഷം മൂന്നാം തവണയാണ് ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് തഴെ എത്തിയിട്ടുള്ളത്. അതേസമയം മേയ് മാസത്തില്‍ ജിഎസ്ടി വരുമാനത്തില്‍ ആകെ രേഖപ്പെടുത്തിയത്  1,00,289 കോടി രൂപയും, ഏപ്രില്‍  മാസത്തില്‍  1,13,865 കോടി രൂപയുമാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍, മെയ് മാസത്തില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയ സ്ഥാനത്താണ് ജൂണില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെ എത്തിയത്. ജിഎസ്ടിയിലൂടെ നികുതി തട്ടിപ്പുകള്‍ തടയാന്‍ കഴിയുമെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദങ്ങളെ പൊളിച്ചെഴുതുകയാണ് പുതിയ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

Author

Related Articles