2021ല്‍ ഉത്തര കൊറിയ തട്ടിയെടുത്തത് 400 മില്യണ്‍ യുഎസ് ഡോളറിന്റെ ക്രിപ്റ്റോകറന്‍സി
2021ല്‍ മാത്രം ഉത്തര കൊറിയന്‍ ഹാക്കര്‍ ആര്‍മി തട്ടിയെടുത്തത് 400 മില്യണ്‍ യുഎസ് ഡോളറിന്റെ ക്രിപ്റ്റോകറന്‍സികളെന്ന് റിപ്പോര്‍ട്ട്. ബ്ലോക്ക്ചെയിന്‍ ഗവേഷണ സ്ഥാപനമായി ചെയിനാലിസിസ് ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്. വിവിധ ക്രിപ്റ്റോ പ്ലാറ്റ്ഫോമുകളില്‍ ഏഴിലധികം സൈബര്‍ ആക്രമണങ്ങളാണ് കഴിഞ്ഞ വര്‍ഷം നോര്‍ത്ത് ഉത്തര നടത്തിയത്.
നിക്ഷേപ സ്ഥാപനങ്ങളെയും ക്രിപ്റ്റോ എക്സ്ചേഞ്ചുകളെയും ലക്ഷ്യമിട്ടായിരുന്നു ഹാക്കര്‍ ആര്‍മിയുടെ ആക്രമണങ്ങള്‍. ഉത്തര കൊറിയന്‍ ഭരണ കൂടം ക്രിപ്റ്റോ തട്ടിപ്പുകളെ വ്യാപകമായി പ്രോത്സാഹിപ്പിക്കുകയാണെന്നും ചെയിനാലിസിസ് റിപ്പോര്‍ട്ട് പറയുന്നു. അണുവായുധ പദ്ധതികള്‍ക്കുള്ള പണം കണ്ടെത്താന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഹാക്കര്‍മാരെ ഉപയോഗിക്കുന്നു എന്നാണ് അമേരിക്കയും ഐക്യരാഷ്ട്രസഭയും ആരോപിക്കുന്നത്. സൈബര്‍ ആര്‍മി തട്ടിയെടുത്ത തുക ഉത്തര കൊറിയയുടെ 2020ലെ സൈനിക ബജറ്റിന്റെ 10 ശതമാനത്തിന് തുല്യമാണ്.
ബ്യൂറോ 121 എന്ന് അറിയപ്പെടുന്ന ഉത്തര കൊറിയയുടെ സൈബര്‍ വാര്‍ഫെയര്‍ ഗൈഡന്‍സ് യൂണീറ്റില്‍ 6,000-ല്‍ അധികം അംഗങ്ങള്‍ ഉണ്ടെന്നാണ് വിവരം. 2016 ബംഗ്ലാദേശിന്റെ സെന്‍ട്രല്‍ ബാങ്ക് ഹാക്ക് ചെയ്ത് 81 മില്യണ്‍ ഡോളര്‍ ഉത്തര കൊറിയ തട്ടിയെടുത്തിരുന്നു. 2021ല്‍ 14 ബില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 1,04,200 കോടി) ക്രിപ്റ്റോ തട്ടിപ്പുകളാണ് ആഗോള തലത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2020നെ അപേക്ഷിച്ച് 79 ശതമാനം അധികം പണമാണ് 2021ല്‍ ക്രിപ്റ്റോ തട്ടിപ്പുകളിലൂടെ നിക്ഷേപകര്‍ക്ക് നഷ്ടമായത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍