ആദായ നികുതി റിട്ടേണ്‍ നല്‍കിയില്ലെങ്കില്‍ ബാങ്കുകള്‍ ഇരട്ടി തുക ടിഡിഎസ് ഈടാക്കും
കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ നല്കിയിട്ടില്ലെങ്കില് ടിഡിഎസ് ഇനത്തില്‍ ബാങ്കുകള്‍ ഇരട്ടി തുക ഈടാക്കും. 2021ലെ ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. 2021 ജൂലായ് 1 മുതലാണിതിന് പ്രാബല്യം. 2018-19, 2019-20 സാമ്പത്തിക വര്‍ഷത്തില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരില്‍ നിന്നാണ് കൂടിയ തുക ഈടാക്കുക.
ഓരോ സാമ്പത്തിക വര്‍ഷവും 50,000 രൂപയിലധികം ടിഡിഎസ് വരുന്നവര്‍ക്കാണിത് ബാധകം. അതായത്, സ്ഥിര നിക്ഷേപം, ഡിവിഡന്റ്, ആര്‍ഡിയില്‍നിന്നുള്ള പലിശ എന്നിവ ലഭിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് ചുരുക്കം. ടിഡിഎസ് ഇനത്തില്‍ ബാങ്ക് തുക ഈടാക്കുകയും അതേസമയം, റിട്ടേണ്‍ നല്കാതിരിക്കുകുയും ചെയ്താല്‍ കൂടിയ നിരക്കില്‍ ടിഡിഎസ് ഈടാക്കും. ടിഡിഎസ് ഒഴിവാക്കാന്‍ പാന്‍ നല്‍കാത്തവര്‍ക്ക് ബാധകമായ നിയമാകും ഇവിടെയും ഉപയോഗിക്കുക.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍