കാര്‍വി സ്റ്റോക്ക് ബ്രോക്കിങ് ലിമിറ്റഡിന്റെ അംഗത്വം എന്‍എസ്ഇ റദ്ദാക്കി; കാരണം ഇതാണ്
കാര്‍വി സ്റ്റോക്ക് ബ്രോക്കിങ് ലിമിറ്റഡിന്റെ അംഗത്വം നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) റദ്ദാക്കി. നിക്ഷേപകര്‍ നല്കിയ പവര്‍ ഓഫ് അറ്റോര്‍ണി അധികാരം ദുരപയോഗം ചെയ്തതിനെതുടര്‍ന്നാണ് ബ്രോക്കിങ് സ്ഥാപനം നടപടി നേരിട്ടത്.
2019 നവംബറിലാണ് 2,300 കോടി മൂല്യമുള്ള ഓഹരികളാണ് തിരിമറിചെയ്ത് കാര്‍വിയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയത്. ഈ സെക്യൂരിറ്റികള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ബ്രോക്കിങ് സ്ഥാപനം ഉപോയഗിച്ചെന്നും സെബി കണ്ടെത്തിയിരുന്നു. നിക്ഷേപകരുടെ ഓഹരികള്‍ അവര്‍ അറിയാതെ വിറ്റ് വരുമാനം കാര്‍വി റിയാല്‍റ്റി ലിമിറ്റഡിലേയ്ക്ക് മാറ്റുകയാണ് ചെയ്തത്.
ഇതേതടുര്‍ന്ന് പുതിയതായി നിക്ഷേപകര്‍ക്ക് ട്രേഡിങ് അക്കൗണ്ട് നല്‍കുന്നതിന് നേരത്തെതന്നെ സെബി വിലക്കേര്‍പ്പെടുത്തിയിരുന്നു. നിലവിലുള്ളവര്‍ക്കായി പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തുകയുംചെയ്തു. സെബിയുടെ നിര്‍ദേശപ്രകാരം നേരത്തെതന്നെ എന്‍എസ്ഇയും ബിഎസ്ഇയും എംസിഎക്സും ബ്രോക്കിങ് സ്ഥാപനത്തിന്റെ ലൈസന്‍സ് താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. കാര്‍വിയിലുണ്ടായിരുന്ന 2.35 ലക്ഷം നിക്ഷേപകരുടെ 2,300 കോടി രൂപയുടെ ഫണ്ടുകളും ഓഹരികളും തീര്‍പ്പാക്കിയതായി എന്‍എസ്ഇ അറിയിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍