News

എന്‍എസ്ഇഎല്‍ അഴിമതി: ജിഗ്നേഷ് ഷാ അടക്കം 71 പേരെ വിസ്തരിക്കാന്‍ അനുമതി

5,600 കോടിയുടെ എന്‍എസ്ഇഎല്‍ കുംഭകോണത്തില്‍ 71 വ്യക്തികളെയും കമ്പനികളെയും പ്രോസിക്യൂട്ട് ചെയ്യാന്‍ കോര്‍പ്പറേറ്റ് ഭവന മന്ത്രാലയം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) അനുമതി നല്‍കി. സ്‌പോട്ട് എക്‌സ്‌ചേഞ്ചിന്റെ സ്ഥാപകനായ ജിഗ്നേഷ്  ഷാ അടക്കുള്ള 71 വ്യക്തികള്‍ ഇതില്‍ പെടുന്നുണ്ട്. കോടികളുടെ തിരിമറിയില്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജി തലവന്‍ ജിഗ്‌നേഷ് ഷായ്ക്ക് എതിരേ അതീവ ഗുരുതരമായ കുറ്റപത്രമായിരുന്നു സമര്‍പ്പിച്ചിരുന്നത്. 

17 ഡീഫോള്‍ട്ടര്‍ കമ്പനികള്‍ക്കെതിരായ പരാതികള്‍ കോടതിയില്‍ ഹാജരാക്കാന്‍ എസ്എഫ്‌ഐഒയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. റീട്ടെയില്‍ ബ്രോക്കര്‍മാര്‍ക്കെതിരായ നടപടികള്‍ക്കായി മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയെ പരാമര്‍ശിക്കാന്‍ ഏജന്‍സിയുടെ ശുപാര്‍ശയും ഉയര്‍ത്തി. ഫോറന്‍സിക് പരിശോധനകള്‍ പുതിയ ചില വസ്തുതകളിലേക്കാണ് എത്തുന്നത്. 

ക്രിമിനല്‍ ഗൂഢാലോചനയ്ക്കായി ഷായും മറ്റുള്ളവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ കോര്‍പറേറ്റ് കാര്യവകുപ്പ് മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. (സെക്ഷന്‍ 4020), മോഷണം (സെക്ഷന്‍ 420), വ്യാജരേഖ (സെക്ഷന്‍ 468, 471), വസ്തുവകകള്‍ ദുരുപയോഗം ചെയ്യല്‍ (സെക്ഷന്‍ 403), അക്കൗണ്ട് ദുരുപയോഗം ചെയ്യല്‍ (സെക്ഷന്‍ 477-എ) എന്നിവയാണ് ഇന്ത്യന്‍ ശിക്ഷാ നിയമം.

 

Author

Related Articles