23 ദിവസങ്ങള്‍ക്ക് ശേഷം പെട്രോളിന്റേയും ഡീസലിന്റേയും വിലയിടിഞ്ഞു
കൊച്ചി: കഴിഞ്ഞ 23 ദിവസത്തിനിടെ ഡീസലിന് 1.25 രൂപയും പെട്രോളിന് 58 പൈസയും കുറഞ്ഞു. 33 ദിവസത്തോളം വില മാറ്റമില്ലാതെ തുടര്‍ന്ന ശേഷം കഴിഞ്ഞ 18നാണ് ഡീസലിന് 22 പൈസ കുറച്ചത്. ജൂലൈ 16നാണ് അവസാനമായി ഇന്ധനവില വര്‍ധിപ്പിച്ചത്. നിലവില്‍ കൊച്ചി നഗരത്തില്‍ പെട്രോളിന് 101.48 രൂപയും ഡീസലിന് 93.57 രൂപയുമാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറിനു മുകളില്‍ തുടരുകയാണ്.
അതിനിടെ ഏറ്റവും വലിയ എണ്ണ ഉല്പാദക രാജ്യങ്ങളില്‍ ഒന്നായ സൗദി അറേബ്യ, ഏഷ്യന്‍ രാജ്യങ്ങള്‍ക്കു നല്കുന്ന ക്രൂഡ് ഓയിലിന്റെ ഒക്ടോബറിലെ വിലയില്‍ ബാരലിന് ഒരു ഡോളറിന്റെ കുറവു വരുത്തി. ഏഷ്യയിലെ എണ്ണവിപണി ഇപ്പോഴും കോവിഡ് പ്രതിസന്ധിയില്‍ നിന്നു കരകയറാത്തതും ക്രൂഡ് ഓയില്‍ ഉല്പാദനം കൂടിയതുമാണ് കാരണം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍