ഐപിഒയ്ക്ക് മുന്നോടിയായി 500 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടിയെടുത്ത് ഒല
ന്യൂഡല്‍ഹി: ടെമസെക്കും ആഗോള സ്വകാര്യ ഇക്വിറ്റി ഫണ്ടായ വാര്‍ബര്‍ഗ് പിന്‍കസിന്റെ അഫിലിയേറ്റായ പ്ലം വുഡ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡും കാബ് ഹെയ്ലിംഗ് പ്ലാറ്റ്ഫോമായ ഒലയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. 500 മില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിനാണ് ഇത്. ഇന്ത്യന്‍ ഉപഭോക്തൃ ഇന്റര്‍നെറ്റ് മേഖലയില്‍ ഈ ഫണ്ടുകള്‍ നടക്കുന്ന ഏറ്റവും വലിയ നിക്ഷേങ്ങളില്‍ ഒന്നാണിതെന്ന് കമ്പനി അറിയിച്ചു. ഭവിഷ് അഗര്‍വാള്‍ നേതൃത്വം നല്കുന്ന ഒല ഐപിഒയ്ക്ക് പദ്ധതിയിടുന്നതിനിടെ ആണ് പുതിയ സമാഹരണം.
'കഴിഞ്ഞ 12 മാസമായി, ഞങ്ങള്‍ ഞങ്ങളുടെ റൈഡ് ഹെയ്ലിംഗ് ബിസിനസിനെ കൂടുതല്‍ കരുത്തുറ്റതും, ഊര്‍ജ്ജസ്വലവും, കാര്യക്ഷമവുമാക്കി. ലോക്ക്ഡൗണിന് ശേഷമുള്ള ശക്തമായ വീണ്ടെടുക്കലും കോവിഡ് 19 പൊതുഗതാഗതത്തിലെ ഉപഭോക്തൃ മുന്‍ഗണനയില്‍ മാറ്റം വരുത്തിയതും പ്രയോജനപ്പെടുത്തുന്നതില്‍ ഞങ്ങള്‍ മുന്‍പന്തിയിലാണ്, ''ഒല ചെയര്‍മാനും ഗ്രൂപ്പ് സിഇഒയുമായ അഗര്‍വാള്‍ പറഞ്ഞു.
'വാര്‍ബര്‍ഗ് പിന്കസിനെയും ടെമാസെക്കിനെയും ഞാന്‍ ഒലയിലേക്ക് സ്വാഗതം ചെയ്യുന്നു, ഒപ്പം ഞങ്ങളുടെ അടുത്ത ഘട്ട വളര്‍ച്ചയില്‍ അവരുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നു, ' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 മുതല്‍ ടെമസെക് ഒലയിലെ നിക്ഷേപകരാണ്. മൂന്ന് ഭൂഖണ്ഡങ്ങളിലായി നൂറുകോടിയിലധികം ആളുകള്‍ക്ക് മൊബിലിറ്റി സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഒലയ്ക്കാവുന്നുണ്ട്. ഇലക്ട്രിക് ടൂവീലര്‍ രംഗത്തും വലിയ മുന്നേറ്റത്തിനുള്ള ശ്രമങ്ങളിലാണ് കമ്പനി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍