ഒമാനിലെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ക്ക് കാലാവധി നിശ്ചയിക്കുന്നു; നേതൃത്വപരമായ തസ്തികകള്‍ക്ക് ബാധകമാകും
മസ്കത്ത്: ഒമാനിലെ സ്വകാര്യ മേഖലയില്‍ നേതൃത്വപരമായ തസ്തികകളില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രവാസികള്‍ക്ക് കാലാവധി നിശ്ചയിക്കുന്നതിനുള്ള നിയമം നിര്‍മിക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ നീക്കം. പകരം സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന സ്വദേശി പൗരന്മാര്ക്ക് ഉന്നത സ്ഥാനങ്ങള്‍ നല്‍കുമെന്നും തൊഴില്‍ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ശൈഖ് നാസര്‍ അല്‍ ഹുസൈനി പറഞ്ഞു.
വിദേശികള്‍ കൂടുതല്‍ കാലം നേതൃസ്ഥാനങ്ങളില്‍ തുടരില്ലെന്ന് ഉറപ്പാക്കുന്ന ഒരു നിയമ നിര്‍മ്മാണത്തിലാണ് തങ്ങളെന്ന് സ്വകാര്യ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ അല്‍ ഹുസൈനി വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ഈ നീക്കം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍