ഒഎന്‍ജിസിയുടെ അറ്റാദായത്തില്‍ ഇടിവ്;അറ്റാദായം ഇടിഞ്ഞതോടെ ഒഎന്‍ജിസിയുടെ ഓഹരിയില്‍ മൂന്ന് ശതമാനം ഇടിവ് രേഖപ്പെടുത്തി
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ പെട്രോളിയം കമ്പനിയാണ് ഒഎന്‍ജിസി. കമ്പനിയുടെ അറ്റാദായത്തില്‍ ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ ഇടിവ് കമ്പനിയുടെ ഓഹരിയില്‍ മൂന്ന് ശതമാനം വരെ ഇടിവ് രേഖപ്പെടുത്താമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എണ്ണ ഉത്പ്പാദനത്തില്‍ കുറവുണ്ടാവുകയും, വിലയില്‍ ചാഞ്ചാട്ടവും ഉണ്ടായതോടെയാ്ണ് കമ്പനിയുടെ ഓഹരി വിലയിലും, അറ്റാദായത്തിലും ഇടിവ് രേഖപ്പെടുത്താന്‍ കാരണം.
ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 4,152 കോടി രൂപയായി ചുരുങ്ങി. അറ്റാദായത്തില്‍ 49.8 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കഴിഞ്ഞദിവസം 8,263 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. ലാഭത്തില്‍ ഇടിവ് വന്നതോടെ 3.20 ശതമാനം ഇടിവ് രേഖപ്പെടുത്തി, ഓഹരി വില 99.95 രൂപയായി ബിഎസ്ഇയില്‍ ചുരുങ്ങി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍