ഒഎന്‍ജിസി വിദേശിന്റെ അറ്റാദായത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ലാഭമുള്ള പൊതുമേഖലാ കമ്പനിയായ ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പറേഷന്റെ വിദേശ നിക്ഷേപ വിഭാഗമായ ഒഎന്‍ജിസി വിദേശിന്റെ അറ്റാദായത്തില്‍ 71.4 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 2018-2019 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളിലാണ് 71 ശതമാനം വര്‍ധനവ് അറ്റാദായത്തില്‍ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുള്ളത്. കമ്പനിയുടെ ഉത്പാദനത്തില്‍ വര്‍ധനവുണ്ടായതോടെയാണ് അറ്റാദായത്തില്‍ വന്‍ നേട്ടം കൊയ്തത്.
ഇതോടെ കമ്പനിയുടെ ആകെ വരുന്ന സംയോജിത അറ്റാദാത്തില്‍ 2018 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ കമ്പനിയുടെ സംയോജിത അറ്റാദായം 1682 കോടി രൂപയായെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 981 കോടി രൂപയാണ് കമ്പനി സംയോജിത അറ്റാദായമായി നേടിയിരുന്നത്.
കമ്പനിയുടെ ആകെ വരുമാനം 40.5 ശതമാനം വര്‍ധിച്ച് 14,632 കോടി രൂപയിലെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കമ്പനിയുടെ ക്രൂഡ് ഓയില്‍ ഉത്പാദനത്തില്‍ 8 ശതമാനം വര്‍ധനവുണ്ടായെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. 2018-2019 സാമ്പത്തിക വര്‍ഷം 10.1 മില്യണ്‍ ടണ്‍ ക്രൂഡ് ഓയില്‍ ഉത്പാദനമാണ് നടന്നത്. 2017-2018 സാമ്പത്തിക വര്‍ഷം 9.35 മില്യണ്‍ ടണ്‍ ഉത്പാദനവും നടന്നെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍