കണ്ണീരണിയിക്കും ഉള്ളി; വില കിലോയ്ക്ക് 125 രൂപ
തിരുവനന്തപുരം: ഉള്ളിയുടെ മൊത്തവില കിലോയ്ക്ക് 125 രൂപ വരെ ഉയര്‍ന്നു. രണ്ടാഴ്ചയ്ക്കിടെയാണ് ഇത്രയും വര്‍ധന. ഏതാനും ദിവസങ്ങള്‍ കൂടി വില ഉയര്‍ന്നു തന്നെ തുടരാനാണ് സാധ്യതയെന്നാണ് വ്യാപാരികള്‍ പറയുന്നത്. തമിഴ്നാട്ടില്‍ നിന്നാണ് കേരളത്തില്‍ പ്രധാനമായും ഉള്ളി എത്തുന്നത്. നടീല്‍ സമയത്തുണ്ടായ കനത്ത മഴ മൂലം തമിഴ്നാട്ടില്‍ ഇത്തവണ കൃഷിയിറക്കുന്നത് വൈകി. അതനുസരിച്ച് വിളവെടുപ്പും വൈകുന്നതാണ് വിലവര്‍ധനയ്ക്ക് കാരണം.
ഇപ്പോള്‍ മൈസുരുവില്‍ നിന്നാണ് കേരളത്തിലേക്ക് ഉള്ളി എത്തുന്നത്. ഗ്രേഡിനനുസരിച്ച് 102 മുതല്‍ 125 രൂപ വരെയാണ് മൈസുരുവിലെ മൊത്തവില. ചില്ലറവില നല്ല ഇനത്തിന് 125-150 നിലവാരത്തിലാണ്. എന്നാല്‍, തമിഴ്നാട്ടില്‍ വിളവെടുപ്പ് തുടങ്ങുന്നതോടെ വില കുറയുമെന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത്. വിലവര്‍ധനയെത്തുടര്‍ന്ന് ഉള്ളിയുടെ വില്‍പ്പനയിലും നല്ല ഇടിവുണ്ടായിട്ടുണ്ട്.
സവാളയുടെ വിലയും കൂടിയിട്ടുണ്ട്. 40-ല്‍ നിന്ന് 60 രൂപ വരെയാണ് വില ഉയര്‍ന്നത്. മഹാരാഷ്ട്രയില്‍ നിന്നാണ് കേരളത്തിലേക്ക് സവാള എത്തുന്നത്. പ്രതികൂല കാലാവസ്ഥമൂലം കൃഷിയിറക്കാന്‍ വൈകിയതിനാല്‍ സവാളയുടെ വരവ് കുറഞ്ഞതുമൂലം ഏഷ്യയിലെ ഏറ്റവും വലിയ സവാള വിപണിയായ നാസിക്കിലും വിലവര്‍ധന ഉണ്ടായിട്ടുണ്ട്. മുന്‍പ് വിലകൂടിയപ്പോള്‍ ഉള്ളിക്ക് ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണം കര്‍ഷകരുടെ ആവശ്യത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ എടുത്തുകളഞ്ഞിരുന്നു. ഇതും വിലവര്‍ധനക്കിടയാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍