News

ലോകമെമ്പാടുമുള്ള 55,000 പേരെ നിയമിക്കാനുള്ള പദ്ധതിയുമായി ആമസോണ്‍

കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ നഷ്ടവുമെല്ലാം ലോകമെമ്പാടും വ്യാപകമാകുമ്പോള്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ ഒരുങ്ങി ആമസോണ്‍. ലോകമെമ്പാടുമുള്ള 55,000 പേരെ നിയമിക്കാന്‍ ആണ് കമ്പനി പദ്ധതിയിടുന്നത്. ഇതില്‍ 40,000 തൊഴില്‍ അവസരങ്ങളും യുഎസില്‍ ആയിരിക്കുമെന്നാണ് സൂചന. കോര്‍പ്പറേറ്റ്, ടെക്‌നോളജി രംഗത്തായിരിക്കും നിയമനം എന്ന് ആമസോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡി ജാസി വ്യക്തമാക്കി.

ഫേസ്ബുക്കിന്റെ മൊത്തം ജീവനക്കാരുടെ അത്രയും പുതിയ ജീവനക്കാരെയാണ് ആമസോണ്‍ നിയമിക്കുന്നത്. ഗൂഗിളിന്റെ മൂന്നിലൊന്ന് ജീവനക്കാരുടെ എണ്ണത്തിനടുത്താണ് നിയമനം. ജൂലൈയില്‍ ആമസോണ്‍ സിഇഒ ആയി നിയമിക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ അഭിമുഖത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട സൂചന ആന്‍ഡി ജാസി നല്‍കിയിരുന്നു. മറ്റ് ബിസിനസുകള്‍ക്കൊപ്പം റീട്ടെയില്‍, ക്ലൗഡ്, പരസ്യം രംഗത്ത് ഡിമാന്‍ഡ് ഉര്‍ത്താന്‍ കമ്പനി തയ്യാറാകുകയാണ്. ബ്രോഡ്ബാന്‍ഡ് ആക്സസ് വിപുലീകരിക്കുന്നതിന് കമ്പനി പുതിയ പ്രോജക്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യാ രംഗത്തും ധാരാളം അവസരങ്ങള്‍ ഉണ്ട്.

നിലവില്‍ ആകര്‍ഷകമായ ശമ്പള വ്യവസ്ഥകളും ഇന്‍സെന്റീവും ജോലിയനുസരിച്ച് ആമസോണ്‍ ജീവനക്കാര്‍ക്കായി വാഗ്ദനം ചെയ്യുന്നുണ്ട്. കസ്റ്റമര്‍ കെയര്‍ അസോസിയേറ്റുകള്‍ക്കുള്‍പ്പെടെ കുറഞ്ഞ പ്രതിവര്‍ഷ ശരാശരി ശമ്പളം 4.6 ലക്ഷം രൂപ വരെയാണ്. ആമസോണ്‍ വെയര്‍ഹൗസ് ജോലികള്‍ക്ക് നിലവില്‍ 25,560 ഡോളര്‍ മുതല്‍ 32,934 ഡോളര്‍ വരെ ഉണ്ട്. കാലിഫോര്‍ണിയയില്‍ പ്രതിവര്‍ഷം 39,324 ഡോളര്‍ കമ്പനി നല്‍കുന്നുണ്ട്. പുതിയ സാങ്കേതിക വിദ്യാ രംഗത്തും ധാരാളം അവസരങ്ങള്‍ ഉള്ളതിനാല്‍ ആകര്‍ഷകമായ പാക്കേജുകളും ലഭിക്കും.

Author

Related Articles