ഫെര്‍ട്ടിലൈസര്‍ കമ്പനിയായ പരദീപ് ഫോസ്ഫേറ്റ്സ് ഐപിഒയ്ക്ക് ഒരുങ്ങുന്നു
രാജ്യത്തെ പ്രമുഖ ഫെര്‍ട്ടിലൈസര്‍ കമ്പനിയായ പരദീപ് ഫോസ്ഫേറ്റ്സ് ലിമിറ്റഡ് ഓഹരി വിപണിയിലേക്കെത്തുന്നു. ഇതിന് മുന്നോടിയായി സമര്‍പ്പിച്ച അപേക്ഷയില്‍ സെബി അംഗീകാരം നല്കി. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) പ്രകാരം 1,255 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 12,00,35,800 ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്ലുമാണ് പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ നടക്കുക.
ആക്സിസ് ക്യാപിറ്റല്‍, ഐസിഐസിഐ സെക്യൂരിറ്റീസ്, ജെഎം ഫിനാന്‍ഷ്യല്‍, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് എന്നിവയെയാണ് ഐപിഒയുടെ മാനേജര്‍മാരായി കമ്പനി തെരഞ്ഞെടുത്തിട്ടുള്ളത്. സുവാരി മാറോക് ഫോസ്ഫേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 75,46,800 ഓഹരികളും ഇന്ത്യന്‍ സര്‍ക്കാരിന്റെ 11,24,89,000 ഓഹരികളുമാണ് ഓഫര്‍ ഫോര്‍ സെയ്ലില്‍ ഉള്‍പ്പെടുന്നത്. നിലവില്‍ സുവാരി മാറോക് ഫോസ്ഫേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന് 80.45 ശതമാനവും ഇന്ത്യന്‍ സര്‍ക്കാരിന് 19.55 ശതമാനം ഓഹരിയുമാണുള്ളത്.
അതേസമയം, പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക ഗോവയിലെ രാസവള നിര്‍മ്മാണ കേന്ദ്രം ഏറ്റെടുക്കുന്നതിനും കടം തിരിച്ചടയ്ക്കുന്നതിനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായാണ് വിനിയോഗിക്കുക. ഡി-അമോണിയം ഫോസ്ഫേറ്റ് (ഡിഎപി), എന്‍പികെ രാസവളങ്ങള്‍ എന്നിവയുടെ നിര്‍മാണം, വ്യാപാരം എന്നിവയിലാണ് ഒഡീഷയിലെ ഭുനേശ്വര് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. 'ജയ് കിസാന്‍ - നവരത്ന', 'നവരത്ന' തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് കീഴിലാണ് കമ്പനി വളങ്ങള്‍ വിപണനം ചെയ്യുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍