100 കോടി മൂലധനസമാഹരണം നേടി പേടിഎം; രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭം നേടുന്ന ഏറ്റവും വലിയ നിക്ഷേപമെന്ന് വിലയിരുത്തല്‍
ന്യൂഡല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷത്തെ ഏറ്റവും വലിയ മൂലധനസമാഹരണം നേടിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളലൊന്നായ പേടിഎം. ബിസിനസ് വിപുലീകരണം പ്രവര്‍ത്തനം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി വന്‍ നിക്ഷേപം ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. നിലവിലെ നിക്ഷേപകര്‍ക്ക് പുറമെ യുഎസ് നിക്ഷേപകരായ ടി റോവ് പ്രൈസില്‍ നിന്നാണ് കമ്പനി ഇപ്പോള്‍ വന്‍ നിക്ഷേപം സ്വന്തമാക്കിയിരിക്കുന്നത്. റോവ് പ്രൈസില്‍ ഏകദേശം 100 കോടി ഡോളര്‍ മൂലധന സമാഹരണം നേടിയിരിക്കുകയാണ് കമ്പനി. ഏകദേശം 7200 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടായിട്ടുള്ളത്. പുതിയ നിക്ഷേപം പേടിഎമ്മിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം ഫിന്‍ടെക് മേഖലയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള കമ്പനിയായി മാറ്റാനാണ് പേടിഎം നിക്ഷേപം ഉപയോഗിക്കുക. പുതിയ നിക്ഷേപം ഡിജിറ്റല്‍ പേമെന്റ് സംവിധാനത്തില്‍ കൂടുതല്‍ വിപുലീകരണ പ്രവര്‍ത്തനം ശക്തമാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം പുതിയ നിക്ഷേപത്തിലൂടെ കമ്പനിയുടെ ആകെ വരുന്ന മൂല്യം 16 ബില്യണ്‍ ഡോളറിലേക്കെത്തിയെന്നണ് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം 10 ബില്യണ്‍ ഡോളര്‍ മൂല്യമായിരുന്നു രേഖപ്പെടുത്തിയത്. ഈ നേട്ടം കൊയ്യാന്‍ സഹായിച്ചത് റോവ് പ്രൈസസിന്റെ സഹായത്തോടെയാണെന്നാണ് റിപ്പോര്‍ട്ട്.
ഇതിന് മുന്‍പ് പേടിഎമ്മില്‍ സോഫ്റ്റ് ബാങ്ക് 200 മില്യണ്‍ ഡോളറും, ആന്റ് ഫിനാന്‍ഷ്യല്‍ 400 മില്യണ്‍ ഡോളറും നിക്ഷേപമാണ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. നിക്ഷേപ വിവരങ്ങള്‍ പുറത്തുവന്നതോടെ രാജ്യത്തെ ഡിജിറ്റല്‍ പേമെന്റ് മേഖലയില്‍ ശക്തമായ മത്സരം അരങ്ങേറുമെന്നുറപ്പായി. ചെറുപട്ടണങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക, ഡിജിറ്റല്‍ പേമെന്റ് വിഭാഗത്തില്‍ കൂടുതല്‍ മത്സരത്തിലേര്പ്പെടുകയെന്നതാണ് പേടിഎം ഈ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നത്.
പേടിഎമ്മിന്റെ ആകെ നിക്ഷേപ സമാഹരണം 3.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുള്ളത്. 2018 ല്‍ കമ്പനിയുടെ ആകെ മൂല്യം 10 ബില്യണ്‍ ഡോളറായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ കടുത്ത മത്സരമാണ് രാജ്യത്തെ ഡിജിറ്റല്‍ പേമെന്റ് ഇടപാടില്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഗൂഗിള്‍ പേ, ഫോണ്‍ പേ, ആമസോണ്‍ പേ എന്നിവരുടെ പക്കലില്‍ നിന്ന് യാതൊരു വെല്ലുവിളി ഉയര്‍ത്തുന്നില്ലെന്നും രാജ്യത്തെ ഡിജിറ്റല്‍ പേമെന്റ് രംഗത്ത് പേടിഎം മുന്പോട്ട് പോവുകയാണെന്നുമാണ് കമ്പനി മുന്നോട്ടുവെക്കുന്ന വാദം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍