ജ്യൂസ് ബ്രാന്‍ഡുകള്‍ ഒഴിവാക്കി പെപ്സികോ; ഇടപാട് 3.3 ബില്യണ്‍ ഡോളറിന്റേത്
ലാഭകരമല്ലാത്തതിനാല്‍ ട്രോപ്പിക്കാന ഉള്‍പ്പെടെയുള്ള ജ്യൂസ് ബ്രാന്‍ഡുകള്‍ ഒഴിവാക്കി പെപ്സിക്കോ. വടക്കേ അമേരിക്കയിലെ ജ്യൂസ് ബ്രാന്‍ഡുകള്‍ 330 കോടി ഡോളറിനാണ് കമ്പനി വില്‍ക്കുന്നത്. ഫ്രഞ്ച് സ്വകാര്യ ഇക്വിറ്റി സ്ഥാനമായ പിഎഐ പാര്‍ട്ണേഴ്സിന് ആണ് കമ്പനി പ്രമുഖ ജ്യൂസ് ബ്രാന്‍ഡുകള്‍ വില്‍ക്കുന്നത്.
മധുരമുള്ള ബവ്റെജസ് ഉത്പന്നങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടെയാണ് നടപടി. 1998- ല്‍ ആണ് കമ്പനി 330 കോടി ഡോളറിന് ജ്യൂസ് ബ്രാന്‍ഡ് സ്വന്തമാക്കിയത്. യുഎസിലെ തന്നെ നെയിക്കഡ് ജ്യൂസ് കമ്പനിക്ക് 39 ശതമാനം ഓഹരികള്‍ ഉള്ള സംയുക്ത സംരംഭമാണിത്. വടക്കേ അമേരിക്കയിലെ നെസ്ലെയുടെ പോളീഷ് സ്പ്രിങ് എന്ന കുപ്പിവെള്ള ബ്രാന്‍ഡും ലാഭകമല്ലാത്തിതിനാല് കമ്പനി കൈ ഒഴിയുമെന്നാണ് സൂചന.
മധുര പാനീയങ്ങളില്‍ നിന്ന് ഉപഭോക്താക്കള്‍ കൂട്ടത്തോടെ പിന്മാറാന് തുടങ്ങിയത് ഇത്തരം ബ്രാന്‍ഡുകളുടെ ലാഭ സാധ്യത കുറയ്ക്കുന്നുണ്ട്. കൂടുതല്‍ ലാഭകരമായ ബ്രാന്‍ഡുകളില്‍ പെപ്സിക്കോ ശ്രദ്ധ കേന്ദ്രീകരിക്കും. ആരോഗ്യത്തിന് മുന്‍തൂക്കം നല്‍കിയുള്ള ലഘുഭക്ഷണങ്ങളും പൂജ്യം കലോറി പാനീയങ്ങളും കമ്പനി പുറത്തിറക്കിയേക്കും. ഇതിനായി ഫണ്ട് വിനിയോഗിക്കും എന്നാണ് സൂചന.
പെപ്സിക്കോയുടെ എതിരാളികളായ കൊക്കക്കോള കഴിഞ്ഞ വര്‍ഷം ചില ഉത്പന്നങ്ങള്‍ ഒഴിവാക്കിയിരുന്നു. അമേരിക്കയില്‍ ഡയറ്റ് സോഡ,എനര്‍ജി ഡ്രിങ്ക്സ് എന്നിവയാണ് നിര്‍ത്തലാക്കിയത്. കരിക്കിന് വെള്ളം വില്‍പ്പന നടത്തുന്ന ബ്രാന്‍ഡും ഒഴിവാക്കിയിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍