പെപ്സികോ കര്‍ഷകര്‍ക്കെതിരെയുള്ള കേസ് പിന്‍വിലിക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പെപ്സികോ എന്ന ബഹുരാഷ്ട്ര കമ്പനി കര്‍ഷകര്‍ക്കെതിരെ നല്കിയ കേസ് പിന്വിലക്കാമെന്നറിയിച്ചു. എഫ്സി 5 ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് മാനദണ്ഡങ്ങള്‍ തെറ്റിച്ച് കൃഷിചെയ്തെന്നാരോപിച്ചാണ് പെപ്സികോ കര്‍ഷകര്‍ക്കെതിരെ കേസ് നല്‍കിയിരുന്നത്. കേസ് പിന്‍വലിച്ച് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാമെന്നാണ് ഇന്ത്യയിലെ പെപ്സികോ അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്.
എഫ്സി 5 ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് നിയവിരുദ്ധമായി കൃഷി ചെയ്തതിന് 11 കര്‍ഷകര്‍ക്കെതിരെയാണ് പെപ്സികോ കേസ് നല്‍കിയിരുന്നത്. എഫ്സി 5 ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കര്‍ഷകര്‍ കൃഷി ചെയ്തതിന് ഒരു കോടി രൂപയാണ് പെപ്സികോ ഈടാക്കിയിരുന്നത്. പെപ്സികോയുടെ തീരുമാനത്തിനെതരിയും, നടപടിക്കെതിരെയും രാജ്യത്താകെ പ്രതിഷേധവും വിമര്‍ശനവുമാണ് ഉയര്‍ന്നത്. പെപ്സികോയുടെ ഉത്പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ സോഷ്യമീഡിയയിലൂടെ വന്‍ ക്യാമ്പയ്നാണ് നടന്നത്.
ഇതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാനുള്ള നടപടികളും, തിരക്കിട്ട ചര്‍ച്ചകളും പെപ്സികോ നടത്തിയെന്നാണ് വിവരം. ഗുജറാത്ത് സര്‍ക്കാറിന്റെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും, കര്‍ഷക സംഘടനകളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പെപ്സികോ കേസ് തയ്യാറായത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍