രാജ്യത്ത് ഇന്നും പെട്രോള്‍ വില വര്‍ധിപ്പിച്ചു; ഡീസല്‍ വില 2 മാസത്തിനിടെ ആദ്യമായി ഇടിഞ്ഞു
രാജ്യത്ത് പെട്രോള്‍ വില ഇന്നും വര്‍ധിപ്പിച്ചു. 28-30 പൈസയുടെ വര്‍ധനവാണുണ്ടായത്. അതേസമയം ഡീസല്‍ വിലയില്‍ രണ്ട് മാസത്തിനിടെ ആദ്യമായി കുറവ് രേഖപ്പെടുത്തി. 14-16 പൈസയാണ് ഡീസല്‍ വിലയില്‍ ഇന്ന് കുറച്ചത്. സംസ്ഥാനത്ത് 28 പൈസ വര്‍ധിച്ചതോടെ തിരുവനന്തപുരത്ത് പെട്രോളിന് 103.17 രൂപയായി. ഡീസലിന് 17 പൈസ കുറഞ്ഞതോടെ 96.30 രൂപയായി. കൊച്ചിയില്‍ 101.37 രൂപയും ഡീസലിന് 94.62 രൂപയുമാണ് ഇന്നത്തെ വില.
ഏറ്റവും പുതിയ നിരക്ക് പ്രകാരം ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 101.91 രൂപയായി. ഡീസല്‍ വില 89.72 രൂപയായി കുറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 107.20 രൂപയും ഡീസല്‍ വില ലിറ്ററിന് 97.29 രൂപയുമായി. കൊല്‍ക്കത്തയില്‍ പെട്രോള്‍ വില 101.35 രൂപയിലെത്തിയപ്പോള് ഡീസല്‍ വില 92.81 രൂപയായി കുറഞ്ഞു. ചെന്നൈയില്‍ പെട്രോള്‍ വില 101.91 രൂപയും ഡീസലിന് 94.24 രൂപയുമാണ് ഇന്നത്തെ വില.
ചില്ലറ വില്‍പ്പന വിലയുടെ 60 ശതമാനവും ഡീസലിന്റെ 54 ശതമാനവും കേന്ദ്ര, സംസ്ഥാന നികുതികളാണ്. പെട്രോളിന് ലിറ്ററിന് 32.90 രൂപയും 31.80 രൂപയുമാണ് കേന്ദ്രം എക്സൈസ് തീരുവയായി ഈടാക്കുന്നത്. കൂടാതെ, വിവിധ സംസ്ഥാനങ്ങള്‍ പ്രാദേശിക നികുതികള്‍ കൂടി ഈടാക്കുന്നുണ്ട്. ഇതാണ് വിവിധയിടങ്ങില്‍ ഇന്ധനവിലയില്‍ വ്യത്യാസമുണ്ടാകാന്‍ കാരണം. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ വാറ്റ് ഈടാക്കുന്നത് രാജസ്ഥാനാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍