രണ്ടു മാസത്തിനു ശേഷം ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍
ഏകദേശം രണ്ടു മാസത്തിനു ശേഷം രാജ്യത്ത് ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. രാജ്യത്തെ നാല് മെട്രോ നഗരങ്ങളിലാണ് ചെറിയ തോതിലുള്ള വര്‍ധന വരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഓയ്ല്‍ കോര്‍പറേഷനില്‍ നിന്നുള്ള വിവരമനുസരിച്ച് പെട്രോളിന്റെ വില, ഡല്‍ഹി, ചെന്നൈ, മുംബൈ, കൊല്‍ക്കൊത്ത എന്നിവിടങ്ങളില്‍ ലിറ്ററിന് 17-20 പൈസയാണ് വര്‍ധിച്ചത്. ഡീസലിന്റെ വിലയില്‍ 22-25 പൈസയുടെ വര്‍ധനവും ഉണ്ടായി.
ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന്റെ വില ലിറ്ററിന് 81.06 രൂപയില്‍ നിന്ന് 81.23 ആയി വര്‍ധിച്ചു. ഡീസലിനാവട്ടെ 70.46 ല്‍ നിന്ന് 70.68 രൂപയായി. ചെന്നൈയിലെ വില പെട്രോളിന് 84.31 രൂപയും ഡീസലിന് 76.17 രൂപയുമാണ്. ഇന്ധന വില, മൂല്യവര്‍ധിത നികുതി, മറ്റു പ്രാദേശിക നികുതികള്‍ തുടങ്ങിയവയടക്കം ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്. കോവിഡ് വ്യാപനവും ലോക്ക് ഡൗണും മറ്റുമായി കഴിഞ്ഞ രണ്ടു മാസമായി വിലയില്‍ കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍