കേന്ദ്രസര്‍ക്കാറിന്റെ പുതിയ ഇ-കൊമേഴ്സ് നയം; പരാതികളോ, നിര്‍ദേശങ്ങളോ ഉണ്ടെങ്കില്‍ 10 ദിവസത്തിനുള്ളില്‍ അറിയക്കണം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ പ്രാദേശിക ഇ-കൊമേഴ്സ് നയവുമായി ബന്ധപ്പെട്ട് വിവിധ കമ്പനികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാറിന്റെ ഇ-കൊമേഴ്സ് നയത്തില്‍ ഏതെങ്കിലും തരത്തിലുള്ള പരാതികളോ, അഭിപ്രായങ്ങളോ, നിര്‍ദേശങ്ങളോ ഉണ്ടെങ്കില്‍ പത്ത് ദിവസത്തിനകം അറിയിക്കണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. പുതിയ ചട്ടങ്ങള്‍ കമ്പനികളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നാണ് ആരോപണം.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്ന പുതിയ നയം പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്ന നയം ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നാണ് കമ്പനിയുടെ അഭിപ്രായം.
ഡാറ്റാ പോളിയുമായി ബന്ധപ്പെട്ട ആര്‍ബിഐയുടെ പുതിയ നയങ്ങളാണ് കമ്പനികള്‍ക്ക് തലവേദനകള്‍ സൃഷ്ടിക്കുന്നതെന്നാണ് വിവരം. ഡാറ്റകള്‍ക്ക് സംരക്ഷണം നല്കുന്ന നിലപാടാണ് ആര്‍ബിഐ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. കമ്പനികളുടെ താത്പരവും സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും അതേസമയം കമ്പനിക്കുള്ള പരാതി ഡിപിഐഐടിയിലേക്ക് പരാതികള്‍ 10 ദിവസത്തിനകം സമര്‍പ്പിക്കണമെന്നാണ് മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍