പിഎല്‍ഐ പദ്ധതിക്കായുളള സര്‍ക്കാരിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടി 33 കമ്പനികള്‍
മുംബൈ: ടെലികോം, നെറ്റ്വര്‍ക്ക് ഉപകരണ നിര്‍മാണ മേഖലയില്‍ ഉല്‍പ്പാദന അനുബന്ധ ഇളവ് (പിഎല്‍ഐ) പദ്ധതിക്കായുളള സര്‍ക്കാരിന്റെ ചുരുക്കപ്പട്ടികയില്‍ 33 കമ്പനികള്‍ ഇടം നേടി. ആകെ അപേക്ഷകരായി ഉണ്ടായിരുന്നത് 36 കമ്പനികളാണ്. പിഎല്‍ഐ പദ്ധതിയുടെ കീഴില്‍ 12,195 കോടി രൂപയുടെ ഇളവുകളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നോക്കിയ സൊല്യൂഷന്‍സ്, ഫോക്സ്കോണ്‍, റൈസിംഗ് സ്റ്റാര്‍ക്ക് ഹൈടെക്, ഫ്ളെക്സ്ട്രോണിക്സ്, ജബീല്‍ സര്‍ക്യൂട്ട്, കോംസ്ലോപ്, സാന്‍മിന- എസ്സിഐ തുടങ്ങിയ ഏഴ് വിദേശ കമ്പനികള്‍ പട്ടികയില്‍ ഇടം നേടി. ഐടിഐ, തേജസ് നെറ്റ്വര്ക്സ്, ജിഡിഎന്‍ എന്റര്‍പ്രൈസസ്, എസ്ടിഎല്‍ നെറ്റ്വര്‍ക്ക് നിയോലിങ്ക് ടെലികമ്യൂണിക്കേഷന്‍സ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികളും ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍