News

ഇന്ത്യയുടെ റുപേ കാര്‍ഡ് യുഎഇയില്‍ പുറത്തിറക്കി മോദി; കാര്‍ഡ് ഉപയോഗിച്ച് പ്രധാനമന്ത്രി ഒരു കിലോ ലഡു വാങ്ങിയെന്ന് റിപ്പോര്‍ട്ട്

അബുദാബി: ഇന്ത്യയുടെ റുപേ കാര്‍ഡ് യുഎഇയില്‍ സൈ്വപ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഡ് ഉപയോഗിച്ച് പ്രധാനമന്ത്രി ഒരു കിലോ ലഡ്ഡു വാങ്ങുകയായിരുന്നു. മാസ്റ്റര്‍കാര്‍ഡിനോ വിസയ്‌ക്കോ തുല്യമായി ഉപയോഗിക്കാന്‍ സാധിക്കുന്ന കാര്‍ഡ് യുഎഇയില്‍ ഇറക്കുന്നതിനായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും യുഎഇയിലെ മെര്‍ക്കുറി പേയ്‌മെന്റും ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. യുഎഇയാണ് മിഡില്‍ ഈസ്റ്റില്‍ റുപേ കാര്‍ഡ് ഉപയോഗം ആരംഭിച്ച  ആദ്യ രാജ്യം.

അബുദാബി എമിറേറ്റ് പാലസില്‍ നടന്ന ചടങ്ങില്‍ റുപേ കാര്‍ഡുകളുടെ പ്രഖ്യാപനം നരേന്ദ്ര മോദി നടത്തിയത്. തന്റെ സ്വന്്തം റുപേ കാര്‍ഡ് ഉപയോഗിച്ച് മോദി മധുരം വാങ്ങുകയും ചെയ്തിരുന്നു.  മാസ്റ്റര്‍ കാര്‍ഡ്, വിസ എന്നിവയ്ക്ക് പകരമുപയോഗിക്കാവുന്ന കാര്‍ഡ് യുഎഇയിലെ പിഒഎസ് ടെര്‍മിനലുകളിലും ഔട്ട്ലെറ്റുകളിലും സ്വീകരിക്കും. പ്രവാസികള്‍ക്ക് കാര്‍ഡ് ഏറെ പ്രയോജനകരമാണ്. അടുത്ത ആഴ്ച മുതല്‍ പന്ത്രണ്ട് പ്രമുഖ ബിസിനസ് ഔട്ട്ലെറ്റുകള്‍ റുപേ കാര്‍ഡ് സ്വീകരിക്കാന്‍ തുടങ്ങും.

യുഎഇയിലെ മൂന്ന് ബാങ്കുകളായ എമിറേറ്റ്‌സ് എന്‍ബിഡി, ബാങ്ക് ഓഫ് ബറോഡ, എഫ്എബി എന്നിവ അടുത്ത ആഴ്ചയോടെ കാര്‍ഡ് വിതരണം ആരംഭിക്കുമെന്ന് അംബാസഡര്‍ സൂരി ഈ അവസരത്തില്‍ അറിയിച്ചു. 'യുഎഇയിലേക്ക് വരുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്കും റുപേ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും, കൂടുതല്‍ തന്ത്രപരമായ പങ്കാളിത്തം ഇത് കൂടുതല്‍ ലാഭകരമാക്കും. പേയ്മെന്റ് കാര്‍ഡുകള്‍ സ്ഥലത്ത് വിശ്വസനീയവും പ്രീമിയം ബ്രാന്‍ഡുമായി മാറാന്‍ റുപേയ്ക്ക് കഴിയുമെന്നാണ് കരുതുന്നത്.

റുപേ പ്ലാറ്റിനം, റുപേ ക്ലാസിക് എന്നിങ്ങനെ രണ്ട് തരം റുപേ കാര്‍ഡുകള്‍ ആണുള്ളത്. ഈ കാര്‍ഡുകള്‍ എപ്പോള്‍ വേണമെങ്കിലും എവിടെയും നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ട് നിങ്ങളോടൊപ്പം കൊണ്ടുപോകാം. ഷോപ്പിംഗ് നടത്താനും ബില്ലുകള്‍ അടയ്ക്കാനും പണം പിന്‍വലിക്കാനും എല്ലാം ഈ കാര്‍ഡപകളിലൂടെ കഴിയും. പ്ലാറ്റിനം കാര്‍ഡ് ഉപയോഗിച്ച് ഓരോ കലണ്ടര്‍ പാദത്തിലും രണ്ട് തവണ 30 തിലധികം ആഭ്യന്തര ലോഞ്ചുകളിലേക്ക് പ്രവേശിക്കാം. ഒരു കാര്‍ഡിന് പ്രതിമാസം 50 രൂപ നിരക്കില്‍ നിങ്ങളുടെ യൂട്ടിലിറ്റി ബില്‍ പേയ്മെന്റുകളില്‍ 5% ക്യാഷ്ബാക്ക് നേടാനും കഴിയും.

Author

Related Articles