പിഎം-കിസാന്‍ പദ്ധതി: 20,000 കോടി രൂപയുടെ പ്രയോജനം ലഭിക്കുന്നത് 9.5 കോടിയിലധികം കര്‍ഷകര്‍ക്ക്
ന്യൂഡല്‍ഹി: പിഎം-കിസാന്‍ പദ്ധതി പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യങ്ങളുടെ പുതിയ ഗഡു വിതരണത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു. കര്‍ഷകര്‍ക്ക് നേരിട്ട് ലഭ്യമാക്കുന്ന ആനുകൂല്യത്തിന്റെ എട്ടാം ഗഡുവിന്റെ വിതരണത്തിനാണ് നരേന്ദ്രമോദി തുടക്കം കുറിക്കുന്നത്. രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ആനുകൂല്യ കൈമാറ്റത്തിന് തുടക്കം കുറിച്ചു. ഇതിലൂടെ 9.5 കോടിയിലധികം ഗുണഭോക്തൃ കര്‍ഷക കുടുംബങ്ങള്‍ക്ക് 20,000 കോടി രൂപയുടെ പ്രയോജനം ലഭിക്കും.
ചടങ്ങില്‍ പ്രധാനമന്ത്രി ആനുകൂല്യത്തിന് അര്‍ഹരായ കര്‍ഷകരുമായി ആശയവിനിമയവും നടത്തി. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും ചടങ്ങില്‍ പങ്കെടുത്തു. പിഎം-കിസാന്‍ പദ്ധതി പ്രകാരം അര്‍ഹരായ ഗുണഭോക്തൃ കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6000 രൂപയുടെ വീതം സാമ്പത്തിക ആനുകൂല്യമാണ് ഉറപ്പ് വരുത്തുന്നത്.
2000 രൂപയുടെ മൂന്ന് തുല്യമായ 4 മാസ ഗഡുക്കളായിട്ടാണ് നല്‍കുക. തുക നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഈ പദ്ധതിയില്‍ ഇതുവരെ 1.15 ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങള്‍ കര്‍ഷക കുടുംബങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അതേസമയം അര്ഹരല്ലാതിരിന്നിട്ടും നിരവധി പേര് ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിരുന്നതായുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പറത്ത് വന്നിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍