പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വീണ്ടും വായ്പ തട്ടിപ്പ്
ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വീണ്ടും വായ്പ തട്ടിപ്പ്. ഐഎല്‍&എഫ്എസ് തമിഴ്നാട് പവര്‍ എന്ന സ്ഥാപനമാണ് വായ്പ തട്ടിപ്പ് നടത്തിയത്. ഇവരുടെ വായ്പ ബാങ്ക് എന്‍പിഎയുടെ ഭാഗമാക്കി. ഇക്കാര്യങ്ങള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് തന്നെയാണ് ആര്‍ബിഐയെ അറിയിച്ചത്. നീരവ് മോദി 824 കോടിയുടെ തട്ടിപ്പ് നടത്തിയതിന് പിന്നാലെയാണ് പിഎന്‍ബിയില്‍ നിന്നും വീണ്ടും ഇത്തരം വാര്‍ത്ത പുറത്ത് വരുന്നത്.
ഐഎല്‍&എഫ്എസ് തമിഴ്നാട് പവര്‍ എന്ന സ്ഥാപനം പഞ്ചാബ് & സിന്ധ് ബാങ്കിലും വായ്പ തട്ടിപ്പ് നടത്തിയിരുന്നു. 148 കോടിയുടെ വായ്പ ഫെബ്രുവരി 15ന് പഞ്ചാബ് & സിന്ധ് ബാങ്ക് നിഷ്ക്രിയ ആസ്തിയായ പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്ടിലെ കടലൂരില്‍ കമ്പനിക്ക് താപവൈദ്യുതനിലയമുണ്ട്. നിഷ്ക്രിയ ആസ്തി കണ്ടെത്താന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇത്തരം നടപടികള്‍ ബാങ്കുകള്‍ ശക്തമാക്കുകയും ചെയ്തിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍