കാന്‍സര്‍ രോഗികള്‍ക്ക് ആശ്വസിക്കാം; 390 കാന്‍സര്‍ മരുന്നുകളുടെ വില 87 ശതമാനമായി കുറഞ്ഞു; വില കുറയുന്നതിലൂടെ രോഗികള്‍ക്ക് ലഭിക്കാന്‍ പോകുന്നത് 800 കോടി രൂപയുടെ വാര്‍ഷിക ലാഭം
കാന്‍സര്‍ രോഗികളെ ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുന്ന ഒന്നാണ് കാന്‍സര്‍ മരുന്നുകളുടെ വില. കാന്‍സര്‍ ചികിത്സാ ചിലവില്‍ വലിയ ആശ്വാസം നല്‍കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍. 390 ഷെഡ്യൂള്‍ ചെയ്ത ക്യാന്‍സര്‍ മരുന്നുകളുടെ പരമാവധി വില 87 ശതമാനമായി കുറച്ചു. ഇതിലൂടെ രോഗികള്‍ക്ക് 800 കോടി രൂപയുടെ വാര്‍ഷിക ലാഭം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഫിബ്രവരി 27 ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വിലനിയന്ത്രണത്തിന് കീഴില്‍ 42 നോണ്‍-ഷെഡ്യൂള്‍ ചെയ്ത ക്യാന്‍സര്‍ ഇതര മരുന്നുകളെ കൊണ്ടുവന്നിരുന്നു. 30 ശതമാനത്തില്‍ വ്യാപാര മാര്‍ജിനുകള്‍ ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. പരിഷ്കരിച്ച പുതിയ വിലയെ കുറിച്ച് അറിയിക്കാന്‍ ഉല്പാദകരും ആശുപത്രികളും നിര്‍ദ്ദേശിച്ചു. ട്രേഡ് മാര്‍ജിന്‍ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ പുതിയ വില മാര്‍ച്ച് എട്ട് മുതല്‍ പ്രാബല്യത്തില്‍ വരും.
മൊത്തം 426 ബ്രാന്‍ഡുകളാണ് കാന്‍സര്‍ ചികിത്സാ രംഗത്ത് ഉള്ളത്. അതില്‍ 390 മരുന്നുകള്‍ക്ക് ആണ് വില കുറച്ചത്. 90 ശതമാനം മരുന്നുകളും വില നിയന്ത്രണ സംവിധാനത്തിന്റെ പരിധിയിലെത്തിയിരിക്കുകയാണ്. രാജ്യത്ത് 22 ലക്ഷം കാന്‍സര്‍ രോഗികള്‍ക്ക് ഈ നീക്കം പ്രയോജനം കൈവരിക്കുമെന്നും 800 കോടി രൂപയുടെ പ്രതിശീര്ഷമൂലധനമാകുമെന്നും പ്രതീക്ഷിക്കുന്നു.
38 ബ്രാന്‍ഡുകളുടെ എംആര്‍പി 75 ശതമാനം വരെയാണ് കുറച്ചത്. 124 ബ്രാന്‍ഡുകള്‍ 50 ശതമാനം മുതല്‍ 75 ശതമാനം വരെ കുറയ്ക്കാന്‍ കഴിഞ്ഞു. 121 ബ്രാന്‍ഡുകളുടെ എംആര്‍പി 25 മുതല്‍ 50 ശതമാനം വരെ കുറച്ചു.107 ബ്രാന്‍ഡുകളുടെ പരമാവധി ചില്ലറ വില 25 ശതമാനത്തില്‍ താഴെയായിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍