നിരക്ക് വര്‍ധനവ് പരിഗണിക്കാമെന്ന് ഗതാഗതവകുപ്പ് മന്ത്രി;സ്വകാര്യബസ് സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സ്വകാര്യബസുകള്‍ നാളെ മുതല്‍ ആരംഭിക്കാനിരുന്ന സമരം പിന്‍വലിച്ചു. ഗതാഗത വകുപ്പ്മന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ ധാരണയായതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്ന് ബസ് ഉടമകള്‍ അറിയിച്ചു. ഫെബ്രുവരി 20 മുതല്‍ സര്‍ക്കാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ അന്തിമനിലപാടെടുക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.
ഇന്ധനവില വര്‍ധനവ് പരിഗണിച്ച് മിനിമം ബസ് ചാര്‍ജ് പത്ത് രൂപയാക്കുക,മിനിമം ചാര്‍ജില്‍ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി ചുരുക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരുന്നത്. ഇതേ ആവശ്യം മുഴുവന്‍ ആവശ്യങ്ങളും പരിഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പിലാണ് സമരം പിന്‍വലിച്ചതെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കി. അതേസമയം സര്‍ക്കാരിന് അനുവദിച്ച തീയതിക്കകം തീരുമാനം ഉണ്ടായില്ലെങ്കില്‍ ഫെബ്രുവരി 21ന് സമരം നടത്തുമെന്നും അവര്‍ വ്യക്തമാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍