കൊവിഡ് വാക്സിനേഷന് പ്രതീക്ഷ നല്കുന്നു; സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്രാപിക്കുന്നതായി റിസര്‍വ് ബാങ്ക്
മുംബൈ: കൊവിഡ് വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതും അണുബാധ കുറയുന്നതും രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്രാപിക്കാന്‍ ഇടയാക്കിയതായി റിസര്‍വ് ബാങ്ക്. എന്നാല്‍, സ്വകാര്യ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ ആവശ്യമായ തോതില്‍ നടക്കുന്നില്ലെന്ന് കേന്ദ്ര ബാങ്ക് നിരീക്ഷിച്ചു.
വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ ശുഭാപ്തി വിശ്വാസം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ''ഉപഭോഗത്തിന്റെ പുനരുജ്ജീവനത്തെ അടിസ്ഥാനമാക്കി ഒരു വീണ്ടെടുക്കല്‍ നടക്കുന്നുണ്ടെന്നതില്‍ സംശയമില്ല,'' റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കിയതായി ബിസിനസ് ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് സ്വകാര്യ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ കുറവാണ്, അത് സജീവമായി വരാനുള്ള ഉചിതമായ സമയമാണിത്. പണലഭ്യതയുടെ വിശാലമായ നടപടികള്‍ സിസ്റ്റത്തിലെ പണ-സാമ്പത്തിക സ്ഥിതി ലഘൂകരിക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നതായി ഫെബ്രുവരിയിലെ പ്രതിമാസ ബുള്ളറ്റിനില്‍ കേന്ദ്ര ബാങ്ക് പറഞ്ഞു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 10.5 ശതമാനം വളര്‍ച്ച നേടുമെന്ന് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നു. ഭക്ഷ്യേതര ക്രെഡിറ്റ് ജനുവരിയില്‍ 5.7% ഉയര്‍ന്നതായും ബുള്ളറ്റിന് വ്യക്തമാക്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍