6-10 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരണത്തിലേക്ക്; മൂന്നാം ഘട്ടം ഏപ്രിലില്‍
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) വിമാനത്താവള സ്വകാര്യവല്‍ക്കരണ പ്രക്രിയയുടെ മൂന്നാം ഘട്ടം ഏപ്രിലില്‍ ആരംഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിംഗ് ഖരോല അറിയിച്ചു. 6-10 വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണമാണ് മൂന്നാം ഘട്ടത്തിലുണ്ടാവുക. വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനും ലാഭകരമായ വിമാനത്താവളത്തെ ലാഭകരമല്ലാത്ത വിമാനത്താവളവുമായി ക്ലബ്ബ് ചെയ്തുകൊണ്ടുളള വില്‍പ്പന പ്രക്രിയ്ക്കുമായി സര്‍ക്കാര്‍ പുതിയ സമീപനം തയ്യാറാക്കുമെന്ന് ഖരോല പറഞ്ഞു. ലാഭകരമല്ലാത്ത വിമാനത്താവളവും ലാഭമുണ്ടാക്കുന്ന വിമാനത്താവളവും ഒരു പാക്കേജായി നല്‍കാനുള്ള സാധ്യത അഅക പരിശോധിക്കുന്നു. ആറ് മുതല്‍ 10 വരെ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരണ പ്രക്രിയയുടെ ഭാഗമായേക്കുമെന്നും അദ്ദേഹം ലൈവ് മിന്റിനോട് പറഞ്ഞു.
2021-22 കാലയളവില്‍ ടയര്‍ II, III നഗരങ്ങളിലുളള എഎഐ വിമാനത്താവളങ്ങളെ സര്‍ക്കാര്‍ സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചിരുന്നു. 2021-22ല്‍ മൂലധനച്ചെലവ് ആവശ്യങ്ങള്‍ക്കായി എഎഐ ബാങ്കുകളില്‍ നിന്ന് 2,100 കോടി രൂപ സമാഹരിക്കുന്നുവെന്ന് ആക്ടിംഗ് ചെയര്മാന് അനുജ് അഗര്‍വാള്‍ പറഞ്ഞു. മുംബൈ വിമാനത്താവളം ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നിര്‍ദ്ദേശത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അഗര്‍വാള്‍ വ്യക്തമാക്കി.
2020 സെപ്റ്റംബറില്‍ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ബിസിനസ് ഗ്രൂപ്പ് ജി വി കെ എയര്‍പോര്‍ട്ട് ഡെവലപ്പേഴ്സ് ലിമിറ്റഡിന്റെ കട ബാധ്യത ഏറ്റെടുക്കാനുളള കരാറില്‍ ഏര്‍പ്പെട്ടിരുന്നു, ഇതിന് പകരമായി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (മിയാല്‍) 50.5 ശതമാനം ഓഹരി ജികെവി വാഗ്ദാനം ചെയ്തിരുന്നു. പിന്നാലെ, ദക്ഷിണാഫ്രിക്കന്‍ എയര്‍പോര്‍ട്ട് കമ്പനിയുടെയും ദക്ഷിണാഫ്രിക്കയുടെ ബിഡ് വെസ്റ്റ് ഗ്രൂപ്പിന്റെയും കൈവശമുള്ള 23.5 ശതമാനം ഓഹരികളും വാങ്ങുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.
ആഭ്യന്തര ഇതര ഫ്ലൈറ്റ് ടിക്കറ്റുകളുടെ വില പരിധി ഒരു ശാശ്വത സവിശേഷതയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു, ഫ്ലൈയറുകളുടെ എണ്ണം പ്രീ-കൊവിഡ് സാഹചര്യത്തിലേക്ക് വര്‍ദ്ധിച്ചുകഴിഞ്ഞാല്‍ അത് ഇല്ലാതാകും. രണ്ട് മാസത്തിന് ശേഷം മെയ് 25 ന് ആഭ്യന്തര വിമാനങ്ങള്‍ പുനരാരംഭിച്ചപ്പോള്‍, ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന തരത്തില്‍ സര്‍ക്കാര്‍ ഫെയര്‍ ബാന്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. 2021 മാര്‍ച്ച് 31 വരെ ഫെയര്‍ ബാന്‍ഡ് നിലവിലുണ്ടാകുമെന്നും ഖരോല വ്യക്തമാക്കിയതായി ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം പാട്ടത്തിനെടുക്കുമ്പോള്‍ വിദേശനാണ്യ വിനിമയ ചെലവ് ലാഭിക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ഷോപ്പ് സ്ഥാപിക്കുന്നത് നികുതി ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സഹായിക്കുമെന്ന് പ്രദീപ് സിംഗ് ഖരോല പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍