പൂനെ സഹകരണ ബാങ്കില്‍ 71 കോടി രൂപയുടെ തട്ടിപ്പ്: എന്‍സിപി നേതാവ് അനില്‍ ഭോസാലെയും മറ്റ് മൂന്ന് അംഗങ്ങളും പിടിയില്‍
പൂനെ: സഹകരണ ബാങ്കില്‍ 71 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ എന്‍സിപി നേതാവും മറ്റ് മൂന്ന് അംഗങ്ങളും പിടിയിലായി. പൂനെ സഹകരണ ബാങ്കില്‍ 71 കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും മഹാരാഷ്ട്രയിലെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ അനില്‍ ഭോസാലെയും മറ്റ് മൂന്ന് പേരെയും പൂനെ സിറ്റി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) അറസ്റ്റ് ചെയ്തു.
മുതിര്‍ന്ന ബാങ്ക് ഭാരവാഹികളായ തനാജി പദ്വാള്‍, എസ് വി ജാദവ്, ചീഫ് അക്കൗണ്ടന്റ് ശൈലേഷ് ഭോസാലെ എന്നിവരോടൊപ്പമാണ് അനില്‍ ഭോസാലെയെ ഇഒഡബ്ല്യു ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നാല് പേരെയും ബുധനാഴ്ച പൂനെയിലെ കോടതിയില്‍ ഹാജരാക്കും. ശിവാജിറാവു ഭോസാലെ കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ 71.78 കോടി രൂപയുടെ വ്യാജ ഇടപാട് രേഖകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ഭോസാലെക്കും ഭാര്യയ്ക്കും മറ്റ് 14 പേര്‍ക്കുമെതിരെ ജനുവരി രണ്ടാം വാരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരം 2018-2019 വര്‍ഷത്തെ ബാങ്കിന്റെ സാമ്പത്തിക ഓഡിറ്റിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ക്യാഷ് ഓണ്‍ ഹാന്‍ഡ് വിഭാഗത്തില്‍ 71 കോടി രൂപയുടെ കുറവുണ്ടായതായി ഓഡിറ്റ് വെളിപ്പെടുത്തിയതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസ് കൂടുതല്‍ അന്വേഷണത്തിനായി സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലേക്ക് മാറ്റി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍