ബോണ്ടുകളിലൂടെ 6000 കോടി രൂപ സ്വരൂപിക്കാനൊരുങ്ങി പിഎന്‍ബി
ന്യൂഡല്‍ഹി: ബോണ്ടുകളിലൂടെ 6000 കോടി രൂപ സ്വരൂപിക്കാനൊരുങ്ങി പിഎന്‍ബി ബാങ്ക്. വെള്ളിയാഴ്ച നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ബാങ്ക് ഓഹരി വിപണിയിലും പണം സ്വരൂപിക്കുന്ന കാര്യം അറിയിച്ചു. എടി-1 അല്ലെങ്കില്‍ ടയര്‍-2 ബോണ്ടുകളിലൂടെ പണം സ്വരൂപിക്കുമെന്നാണ് പിഎന്‍ബി അറിയിച്ചിരിക്കുന്നത്.
നേരത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയും ബോണ്ടുകളിലൂടെ പണം സ്വരൂപിക്കുമെന്ന് അറിയിച്ചിരുന്നു. എടി-1 ബോണ്ടുകളിലൂടെ 4000 കോടിയാണ് സ്വരൂപിക്കുമെന്നാണ് എസ്ബിഐ വ്യക്തമാക്കിയത്. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളും ബോണ്ടുകളിലൂടെ പണം സ്വരുപിച്ചിരുന്നു. പിഎന്‍ബി സര്‍വീസ് ചാര്‍ജ്, പ്രൊസസിങ് ഫീസും ഉത്സവകാല ഓഫറിന്റെ ഭാഗമായി ഒഴിവാക്കിയിരുന്നു. നിലവില്‍ 6.80 ശതമാനം നിരക്കില്‍ ഭവന വായ്പയും 7.15 ശതമാനം നിരക്കില്‍ കാര്‍ വായ്പയും നല്‍കുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍