News

റിലയന്‍സിന്റെ രണ്ട് ഗ്രൂപ്പുകളിലെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍ സ്ഥാനത്ത് നിന്ന് പിഡബ്ല്യൂസി പിന്മാറി

ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ റിലയന്‍സുമായി ബന്ധപ്പെട്ട്  ഇപ്പോള്‍ പുതിയ വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. റിലയന്‍സിന്റെ രണ്ട് ഗ്രൂപ്പുകളിലെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍ സ്ഥാനത്ത് നിന്ന് പിഡബ്ല്യൂസി പിന്മാറി. അനില്‍ അംബാനിയുടെ കമ്പനികളായ റിലയന്‍സ് കാപിറ്റല്‍, റിലയന്‍സ് ഹോം ഫിനാന്‍സ്, എന്നീ കമ്പനികളുടെ  സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍ സ്ഥാനം പ്രമുഖ പ്രൊഫഷണല്‍ ഗ്രൂപ്പായ പ്രൈസ് വാട്ടര്‍ഹൗസ് ആന്‍ഡ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് (പിഡബ്ല്യുസി) രാജിവെച്ചുവെന്ന് റിപ്പോര്‍ട്ട്. 

അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ പ്രൈസ് വാട്ടര്‍ഹൗസ് ആന്‍ഡ് ചാര്‍ട്ടേഡ് അക്കൗണ്ടണ്‍ന്‍സ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഓറ്റര്‍ സ്റ്റാറ്റിയൂട്ടറി സ്ഥാനം രാജിവെച്ചത്. ഇരുവിഭാഗം കമ്പനികളും പിഡബ്ല്യുസിയുടെ രാജി അംഗീകരിച്ചതായാണ് വിവരം. എന്നാല്‍ രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റിലയന്‍സിന്റെ ബോര്‍ഡ് യോഗമാണ് അംഗീകരിച്ച് പാസാക്കുക.

സ്റ്റാറ്റിയൂട്ടറി ചുമതലകളില്‍ നിന്നും സ്വതന്ത്രമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് റിലയന്‍സിന്റെ ഇരു കമ്പനികളും തടസ്സം സൃഷ്ടിച്ചെന്നാണ് ആരോപണം. നിര്‍ദേശങ്ങള്‍ക്ക് യാതൊരു പരിഗണനയും ഇരുവിഭാഗം കമ്പനികള്‍ നല്‍കുന്നില്ലെന്നാണ് പിഡബ്ല്യുസി ആരോപിക്കുന്നത്. അതേസമയം പിഡബ്ല്യസിയുടെ എല്ലാ നിര്‍ദേശങ്ങളും അംഗീകരിക്കാറുണ്ടെന്നും അവരുടെ അഭിപ്രായങ്ങളെ വിലകുറച്ചു കണ്ടിട്ടില്ലെന്നും അനില്‍അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കാപിറ്റല്‍, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നിവര്‍ ആരോപിച്ചു. ആരോപണത്തെ റിലയന്‍സിന്റെ രണ്ട് ഗ്രൂപ്പുകളും തള്ളിക്കളഞ്ഞു

 

Author

Related Articles