ആര്‍വിഎന്‍എലിന്റെ 15 ശതമാനം ഓഹരി വില്‍ക്കുന്നു; ഓഹരിവില 9.5 ശതമാനം താഴ്ന്നു
ഓഫര്‍ ഫോര്‍ സെയില്‍ വഴി 15 ശതമാനം ഓഹരി വില്ക്കാന് സര്‍ക്കാര്‍ തീരുമാനിച്ചതിനെതുടര്‍ന്ന് ആര്‍വിഎന്‍എലിന്റെ ഓഹരിവില 9.5 ശതമാനത്തോളം താഴ്ന്നു. ഓഹരിയൊന്നിന് 27.50 രൂപ നിരക്കിലാണ് 15 ശതമാനം ഓഹരി വിറ്റഴിക്കുന്നത്. ഉച്ചയ്ക്ക് 1.25ന് 27.70 രൂപ നിരക്കിലാണ് ഓഹരിയുടെ വ്യാപാരം നടന്നത്.
മുന്‍ദിവസത്തെ ക്ലോസിങ് നിരക്കിനേക്കാള്‍ 9 ശതമാനത്തിലേറെ നഷ്ടത്തിലാണ് ഓഹരി വില ഇപ്പോള്‍. 15 ശതമാനം ഓഹരി വിറ്റഴിച്ച് 750 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. നോണ്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ബുധനാഴ്ചയും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് വ്യാഴാഴ്ചയുമാണ് ഒഫര്‍ ഫോര്‍ സെയിലിന് അപേക്ഷിക്കാന്‍ കഴിയുക.
2003ലാണ് റെയില്‍വെ മന്ത്രാലയത്തിനുകീഴില്‍ പൊതുമേഖല സ്ഥാപനമായി റെയില്‍ വികാസ് നിഗം സ്ഥാപിച്ചത്. 2020 ഡിസംബര്‍ 31ലെ കണക്കുപ്രകാരം സര്‍ക്കാരിന് 87.84 ശതമാനം ഓഹരികളാണ് സ്വന്തമായുള്ളത്. കൂടുതല്‍ ഓഹരി വിറ്റഴിക്കുന്നതോടെ വിഹിതം 74.67 ശതമാനമായി കുറയും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍