News

സാമ്പത്തിക മാന്ദ്യം; ഇന്ത്യന്‍ റെയില്‍വെയും തളര്‍ച്ചയില്‍; വരുമാനത്തില്‍ ഭീമമായ ഇടിവ്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വിലയ പൊതുമേഖാലാ സ്ഥാപകനമായ ഇന്ത്യന്‍ റെയെവയെയും മാന്ദ്യം പിടികൂടിയതായി റിപ്പോര്‍ട്ട്. റെയില്‍വെയുടെ വരുമാനത്തില്‍ നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  2019-20 സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ യാത്രടിക്കറ്റ് ഇനത്തില്‍ 155 കോടി രൂപയുടെയും ചരക്കുനീക്കത്തില്‍ 3901 കോടിരൂപയുടെയും കുറവാണ് രേഖപ്പെടുത്തിയത്. 2019 ഏപ്രില്‍മുതല്‍ ജൂണ്‍വരെയുള്ള ആദ്യപാദത്തില്‍ ടിക്കറ്റ് ഇനത്തില്‍ 13,398.92 കോടി രൂപ ലഭിച്ചു. ജൂലായ്-സെപ്റ്റംബറില്‍ ഇത് 13,243.81 കോടിയായി കുറഞ്ഞു. 

മുന്‍ വര്‍ഷത്തേതുമായി തട്ടിച്ചുനോക്കുമ്പോള്‍ ടിക്കറ്റ് ബുക്കിങ്ങില്‍ 1.27 ശതമാനത്തിന്റെ ഇടിവുമുണ്ടായി. ചരക്കുനീക്കത്തിലൂടെ ആദ്യപാദത്തില്‍ 29,066.92 കോടി രൂപ കിട്ടിയെങ്കില്‍ രണ്ടാംപാദത്തില്‍ ഇത് 25,165.13 കോടിയായി കുറഞ്ഞു.രാജ്യത്തെ വ്യവസായിക ഉത്പ്പാദനം, സിമന്റ് ഉത്പാദനം, കല്‍ക്കരി പാടങ്ങളില്‍ രൂപപ്പെട്ട പ്രളയം എന്നിവമൂലമാണ് റെയില്‍വെയുടെ ചരക്കുനീകകത്തില്‍ ഇടിവ് രേഖപ്പെടുത്താന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. 

മധ്യപ്രദേശിലെ ചന്ദ്രശേഖരന്‍ ഗൗര്‍ എന്ന സോഷ്യല്‍ ആക്ടീവിസ്റ്റ് സമര്‍ച്ച വിവരവകാശ അപേക്ഷ പ്രകാരമുള്ള അപേക്ഷയ്ക്ക് ഉത്തരമായാണ് നപ്പുവര്‍ഷത്തിലെ പാദങ്ങളില്‍ റെയില്‍വെയുടെ വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്. അതേസമയം തിരക്കേറിയ റെയില്‍വെ സ്റ്റേഷനുകളിലെ വരുമാനത്തെ പോലും ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മുംബൈ, ചെന്നൈ തുടങ്ങിയ വന്‍ നഗരങ്ങളിലുള്ള തിരക്കേറിയ സബര്‍ബന്‍ സര്‍വ്വീസുകളില്‍ പോലും ഇടിവ് പ്രകടമാണെന്നാണ് റെയില്‍വെ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍. വരുമാനത്തില്‍ 1.13 ശതമാനം കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍.

Author

Related Articles