News

ഒഎംഒ: 20,000 കോടി രൂപയുടെ സെക്യൂരിറ്റി പ്രഖ്യാപനവുമായി റിസര്‍വ് ബാങ്ക്

മുംബൈ: ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്റെ (ഒഎംഒ) ഭാഗമായി 20,000 കോടി രൂപയുടെ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഓഗസ്റ്റ് 27, സെപ്റ്റംബര്‍ 3 തീയതികളില്‍ ഒഎംഒ രണ്ട് തവണയായി നടത്തും. ഒന്നിലധികം വില രീതി ഉപയോഗിച്ചുളള മള്‍ട്ടി സെക്യൂരിറ്റി ലേലത്തിന് ഈ രണ്ട് ട്രാഞ്ചുകള്‍ക്കുമായി 10,000 കോടി രൂപ വീതമുണ്ടാകുമെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

'യോഗ്യരായ പങ്കാളികള്‍ 2020 ഓഗസ്റ്റ് 27 ന് രാവിലെ 10:00 നും 11:00 നും ഇടയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍ (ഇ-കുബര്‍) സിസ്റ്റത്തില്‍ ഇലക്ട്രോണിക് ഫോര്‍മാറ്റില്‍ ബിഡ്ഡുകള്‍ / ഓഫറുകള്‍ സമര്‍പ്പിക്കണം, ' ആര്‍ബിഐ കൂട്ടിച്ചേര്‍ത്തു. ലേലത്തിന്റെ ഫലങ്ങള്‍ അതേ ദിവസം തന്നെ പ്രഖ്യാപിക്കും.

വര്‍ധിച്ചുകൊണ്ടിരിക്കുന്ന പണലഭ്യതയും വിപണി സാഹചര്യങ്ങളും നിരീക്ഷിക്കുന്നത് തുടരുമെന്നും സാമ്പത്തിക വിപണികളുടെ ചിട്ടയായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. ദ്രവ്യത നിലനിര്‍ത്തുന്നതിനായി ആര്‍ബിഐ മുമ്പ് ഒക്ടോബറില്‍ 10,000 കോടി രൂപ വിലമതിക്കുന്ന ഒഎംഒ നടത്തിയിരുന്നു.

Author

Related Articles