ഒഎംഒ: 20,000 കോടി രൂപയുടെ സെക്യൂരിറ്റി പ്രഖ്യാപനവുമായി റിസര്‍വ് ബാങ്ക്
മുംബൈ: ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്റെ (ഒഎംഒ) ഭാഗമായി 20,000 കോടി രൂപയുടെ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഓഗസ്റ്റ് 27, സെപ്റ്റംബര്‍ 3 തീയതികളില്‍ ഒഎംഒ രണ്ട് തവണയായി നടത്തും. ഒന്നിലധികം വില രീതി ഉപയോഗിച്ചുളള മള്‍ട്ടി സെക്യൂരിറ്റി ലേലത്തിന് ഈ രണ്ട് ട്രാഞ്ചുകള്‍ക്കുമായി 10,000 കോടി രൂപ വീതമുണ്ടാകുമെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.
'യോഗ്യരായ പങ്കാളികള്‍ 2020 ഓഗസ്റ്റ് 27 ന് രാവിലെ 10:00 നും 11:00 നും ഇടയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കോര്‍ ബാങ്കിംഗ് സൊല്യൂഷന് (ഇ-കുബര്‍) സിസ്റ്റത്തില്‍ ഇലക്ട്രോണിക് ഫോര്‍മാറ്റില്‍ ബിഡ്ഡുകള്‍ / ഓഫറുകള്‍ സമര്‍പ്പിക്കണം, ' ആര്‍ബിഐ കൂട്ടിച്ചേര്‍ത്തു. ലേലത്തിന്റെ ഫലങ്ങള്‍ അതേ ദിവസം തന്നെ പ്രഖ്യാപിക്കും.
വര്‍ധിച്ചുകൊണ്ടിരിക്കുന്ന പണലഭ്യതയും വിപണി സാഹചര്യങ്ങളും നിരീക്ഷിക്കുന്നത് തുടരുമെന്നും സാമ്പത്തിക വിപണികളുടെ ചിട്ടയായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. ദ്രവ്യത നിലനിര്‍ത്തുന്നതിനായി ആര്‍ബിഐ മുമ്പ് ഒക്ടോബറില്‍ 10,000 കോടി രൂപ വിലമതിക്കുന്ന ഒഎംഒ നടത്തിയിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍