News

പണലഭ്യത ഉറപ്പുവരുത്തുന്നതിനായി ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ്; 20,000 കോടി രൂപയ്ക്ക് സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങും

മുംബൈ: സിസ്റ്റത്തില്‍ പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ് (ഒഎംഒ) പ്രകാരം ഫെബ്രുവരി 10 ന് 20,000 കോടി രൂപയ്ക്ക് സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങും. നിലവിലെ പണലഭ്യതയും സാമ്പത്തിക സാഹചര്യങ്ങളും അവലോകനം ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്നും ഈ നീക്കം ''അനുബന്ധ സാമ്പത്തിക സാഹചര്യങ്ങളെ'' വളര്‍ത്തിയെടുക്കുമെന്നും റിസര്‍വ് ബാങ്ക് പറയുന്നു.

ഒന്നിലധികം വില രീതി ഉപയോഗിച്ച് റിസര്‍വ് ബാങ്ക് മള്‍ട്ടി സെക്യൂരിറ്റി ലേലത്തിലൂടെ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങും. വ്യക്തിഗത സെക്യൂരിറ്റികളുടെ വാങ്ങലിന്റെ അളവ് തീരുമാനിക്കുമെന്ന് അപെക്‌സ് ബാങ്ക് അറിയിച്ചു. പങ്കെടുക്കുന്നവര്‍ ഫെബ്രുവരി 10 ന് രാവിലെ 10:00 നും 11:00 നും ഇടയില്‍ ആര്‍ ബി ഐയുടെ കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍ (ഇ-കുബര്‍) സിസ്റ്റത്തില്‍ ഓണ്‍ലൈനില്‍ ബിഡ് സമര്‍പ്പിക്കണം.

സിസ്റ്റം പരാജയപ്പെട്ടാല്‍ മാത്രമേ ഫിസിക്കല്‍ ബിഡ്ഡുകള്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്വീകരിക്കുകയുള്ളൂവെന്ന് കേന്ദ്ര ബാങ്ക് വ്യക്തമാക്കി. ഇതിനുമുമ്പ്, ജനുവരി 21 ന് 10,000 കോടി രൂപയ്ക്ക് ഒ എം ഒയ്ക്ക് കീഴിലുള്ള ജി-സെക് സെക്യൂരിറ്റികള്‍ ആര്‍ ബി ഐ വാങ്ങിയിരുന്നു.

Author

Related Articles