ബാങ്ക് തട്ടിപ്പ് കേസുകളില്‍ 28 ശതമാനത്തിന്റെ വര്‍ധന; റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ട്
മുംബൈ: ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകളില്‍ 28 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ട്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുളള വിവിധ ബാങ്കുകളില്‍ റിപ്പോര്‍ട്ട് ചെയ്ത തട്ടിപ്പുകളുടെ ആകെ മൂല്യം 1.85 ട്രില്യണ്‍ രൂപയായാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വര്‍ധിച്ചത്.
റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാമ്പത്തിക വര്‍ഷത്തിന്റെ അടിസ്ഥാനത്തിലാണിവ കണക്കാപ്പെടുന്നത്. ഈ തട്ടിപ്പുകളില്‍ ഭൂരിഭാഗവും ബാങ്കുകളുടെ വായ്പ പോര്‍ട്ട്ഫോളിയോകളിലാണെന്നും കേന്ദ്ര ബാങ്ക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
'വലിയ മൂല്യമുളള തട്ടിപ്പുകളുടെ കേന്ദ്രീകരണം നടന്നു, വായ്പയുമായി ബന്ധപ്പെട്ട വലിയ 50 തട്ടിപ്പുകള്‍ 2019-20 കാലയളവിലെ മൊത്തം തുകയുടെ 76% തട്ടിപ്പുകളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഓഫ് ബാലന്‍സ് ഷീറ്റ്, ഫോറെക്സ് ഇടപാടുകള്‍ എന്നിവ പോലുള്ള ബാങ്കിംഗിന്റെ മറ്റ് മേഖലകളുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ 2019-20ല്‍ കുറഞ്ഞു, ''ആര്‍ബിഐ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍