റിലയന്‍സ് ക്യാപിറ്റല്‍ വില്‍പ്പന: ആര്‍ബിഐ അഡ്മിനിസ്ട്രേറ്റര്‍ താല്‍പ്പര്യ പത്രിക ക്ഷണിച്ചു
ന്യൂഡല്‍ഹി: കടക്കെണിയിലായ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡിന്റെ (ആര്‍സിഎല്‍) വില്‍പ്പനയ്ക്കായി ആര്‍ബിഐ നിയമിച്ച അഡ്മിനിസ്ട്രേറ്റര്‍ താല്‍പ്പര്യ പത്രിക ക്ഷണിച്ചു. വായ്പ തിരിച്ചടവ് മുടങ്ങുകയും ഗുരുതരമായ ഭരണ പ്രശ്നങ്ങളുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ 29 ന് റിലയന്‍സ് ക്യാപിറ്റല്‍ ബോര്‍ഡിനെ ആര്‍ബിഐ അസാധുവാക്കിയിരുന്നു.
പിന്നീട് ആര്‍ബിഐ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) മുംബൈ ബെഞ്ചില്‍ പാപ്പരത്വ നിയമ പ്രകാരം കമ്പനിയുടെ കോര്‍പ്പറേറ്റ് ഇന്‍സോള്‍വന്‍സി റെസൊല്യൂഷന്‍ പ്രോസസ് (സിഐആര്‍പി) ആരംഭിക്കുന്നതിന് അപേക്ഷ നല്കി. ഇഒഐ ലഭിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 11, റെസല്യൂഷന്‍ പ്ലാനുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2022 ഏപ്രില്‍ 20 എന്നിങ്ങനെയാണെന്ന് റെഗുലേറ്ററി ഫയലിംഗില്‍ റിലയന്‍സ് ക്യാപിറ്റല്‍ അറിയിച്ചു.
കമ്പനിയുടെ പാപ്പരത്വവുമായി ബന്ധപ്പെട്ട് വൈ നാഗേശ്വര റാവുവിനെ ആര്‍ബിഐ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചിരുന്നു. കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സിന്റെ (സിഓസി) കൂടിയാലോചനകള്‍ക്കും അംഗീകാരത്തിനും ശേഷമാണു പരിഹാര പദ്ധതികളുടെ സമര്‍പ്പണത്തിനായി അപേക്ഷകള്‍ ക്ഷണിച്ചത്.
റിസര്‍വ്വ് ബാങ്ക് പാപ്പരത്ത നടപടികള്‍ ആരംഭിച്ച മൂന്നാമത്തെ വലിയ എന്‍ ബി എഫ് സി യാണിത്. മറ്റ് രണ്ട് കമ്പനികള്‍ ശ്രീ ഗ്രൂപ്പും ദിവാന് ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷനും (ഡിഎച്ച്എഫ്എല്‍) ആയിരുന്നു. സെപ്റ്റംബറില്‍, റിലയന്‍സ് ക്യാപിറ്റല്‍ അതിന്റെ വാര്‍ഷിക യോഗത്തില്‍ കമ്പനിയുടെ ഏകീകൃത കടം 40,000 കോടി രൂപയാണെന്ന് ഓഹരി ഉടമകളെ അറിയിച്ചിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍