പ്രതിസന്ധിയിലായ ഡിഎച്ച്എഫ്എല്ലിന് ശാപമോക്ഷം; ഏറ്റെടുക്കാന്‍ പിരമല്‍ ഗ്രൂപ്പിന് ആര്‍ബിഐ അനുമതി
കടബാധ്യതയെതുടര്ന്ന് പ്രതിസന്ധിയിലായ ദിവാന് ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷനെ (ഡിഎച്ച്എഫ്എല്‍) ഏറ്റെടുക്കാന്‍ പിരമല്‍ ഗ്രൂപ്പിന് റിസര്‍വ് ബാങ്ക് അനുമതി നല്കി. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെകൂടി അനുമതി ലഭിച്ചാലെ ഏറ്റെടുക്കല്‍ പൂര്ത്തിയാക്കാനാകൂ. പാപ്പരായ കമ്പനിയെ ലേലത്തില്‍പിടിച്ച പിരമല്‍ ഗ്രൂപ്പിന് ഒരുമാസത്തെ കാത്തിരിപ്പിനുശേഷമാണ് ആര്‍ബിഐയുടെ അനുമതി ലഭിച്ചത്.
പിരമല്‍ ഗ്രൂപ്പ് കമ്പനി ഏറ്റെടുക്കുന്നതിന് അനുകൂലയമായി ഡിഎച്ച്എഫിലിന് പണംനല്‍കിയവരില്‍ 94ശതമാനത്തിലേറെപ്പേര്‍ വോട്ടുചെയ്തിരുന്നു. ചുരുങ്ങിയത് 66ശതമാനം വോട്ടുകളായിരുന്നുവേണ്ടിയിരുന്നത്.
ഡിഎച്ച്എഫ്എലിനെ ഏറ്റെടുക്കാനെത്തിയ യുഎസ് കമ്പനിയായ ഓക്ട്രീ ക്യാപിറ്റലിന് 45 ശതമാനവും അദാനി ക്യാപിറ്റലിന് 18ശതമാനം വോട്ടുമാണ് ലഭിച്ചത്. ജനുവരി 15നായിരുന്നു പ്രമേയത്തിന്മേല് വോട്ടെടുപ്പ് നടന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍