മഹാരാഷ്ട്രയിലെ ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; നിക്ഷേപകര്‍ ആശങ്കയില്‍
മുംബൈ: മഹാരാഷ്ട്രയിലെ കര്‍ണ്ണല നഗരി സഹകാരി ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി. ബാങ്കിലെ 95 ശതമാനം നിക്ഷേപകര്‍ക്കും മുഴുവന്‍ തുകയും തിരിച്ചു കിട്ടുമെന്നാണ് വാഗ്ദാനം. 2021 ഓഗസ്റ്റ് 13 ആയിരുന്നു ബാങ്കിന്റെ അവസാന പ്രവൃത്തി ദിവസമെന്നും ആര്‍ബിഐ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ സഹകരണവകുപ്പ് രജിസ്ട്രാറും സഹകരണ കമ്മീഷണറും ഇതേ ആവശ്യവുമായി തങ്ങളെ സമീപിച്ചിരുന്നതായി റിസര്‍വ് ബാങ്ക് അറിയിച്ചു.
ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷനില്‍ നിന്നും 95 ശതമാനം നിക്ഷേപകര്‍ക്കും മുഴുവന്‍ തുകയും തിരിച്ചുകിട്ടുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ബാങ്കിന് നിക്ഷേപകര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്കാന് കഴിയില്ല എന്ന് വ്യക്തമായതോടെയാണ് ലൈസന്‍സ് റദ്ദാക്കാനുള്ള തീരുമാനം. ലൈസന്‍സ് റദ്ദായതോടെ ഇനി ബാങ്കിന് നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിക്കാനോ നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാനോ സാധിക്കുകയില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍