News

കേന്ദ്രസര്‍ക്കാറിന് ആര്‍ബിഐയുടെ മുന്നറിയിപ്പ്; മുദ്രാ വായ്പാ പദ്ധതിയില്‍ നിഷ്‌ക്രിയ ആസ്തി കൂടുന്നു; വേണ്ടത്ര മുന്‍കരുതലോ ജാഗ്രതയോ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് ആര്‍ബിഐയുടെ വിലയിരുത്തല്‍

ന്യഡല്‍ഹി: മുദ്രാ വായ്പാ പദ്ധതയില്‍ നിഷ്‌ക്രിയ ആസ്തികള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. യുവാക്കള്‍ക്കും സംരംഭകര്‍ക്ക് ഈടുകളില്ലാതെ സംഭരംഭക വായ്പകള്‍ അനുവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്‌കരിച്ച മുദ്രാവായ്പാ പദ്ധതിയില്‍ നിഷ്‌ക്രിയ ആസ്തി വര്‍ധിക്കുന്നുവെന്ന മുന്നറിയിപ്പാണ് ആര്‍ബിഐ ഇപ്പോള്‍ നല്‍കുന്നത്. നിഷ്‌ക്രിയ ആസ്തി 11000 കോടി രൂപയോളം ഉയര്‍ന്നിട്ടുണ്ടെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

വേണ്ടത്ര മുന്‍കരുതല്‍ സര്‍ക്കാര്‍ എടുത്തില്ലെങ്കില്‍ കേന്ദ്രസര്‍ക്കാറിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സ്വപ്‌ന പദ്ധതികള്‍ പാതിവഴിയിലാകും. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും വേണം. കിട്ടാക്കടങ്ങളുടെ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന പൊതുമേഖലാ ബാങ്കുകളെ കൂടുതല്‍ തകര്‍ച്ചയിലേക്ക് എത്തിക്കുന്നതിന് മുദ്രാ വായ്പാ പദ്ധതി മാറാന്‍ പാടില്ലെന്നും ആര്‍ബിഐ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാറിന്റെ പദ്ധതിക്ക് കോട്ടം വരുന്ന നിലപാടുകള്‍ ഇക്കാര്യത്തിലുണ്ടാകാന്‍ പാടില്ലെന്ന നിര്‍ദേശമാണ് മുന്നോട്ട് വെക്കുന്നത്. 

2017-18 സാമ്പത്തിക വര്‍ഷത്തില്‍ 2.46 ട്രില്യണ്‍ രൂപയാണ് സംരംഭകര്‍ക്കായി വിതരണം ചെയ്തത്. ഇതില്‍ 40 ശതമാനത്തോളം തുക വിതരണം ചെയ്തത് വനിതാ സംരംഭകര്‍ക്കാണ്. 33 ശതമാനം തുക സാമൂഹ്യ പദ്ധതികള്‍ക്കും നല്‍കി. ഏകദേശം 4.81 കോടി രൂപയോള മൈക്രോ ഫിനാന്‍സ് സംരംഭകര്‍ക്കും വിതരണം ചെയ്തു. 2015 ഏപ്രില്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുദ്ര വായ്പാ പദ്ധതി ഉദ്ഘാടനം ചെയ്തത്. ചെറുകിട സംരംഭകര്‍ക്കും 10 ലക്ഷം  രൂപ വരെ ഈട് രഹിത  വായ്പ നല്‍കാനും നിര്‍ദേശമുണ്ടായിരുന്നു. 

 

Author

Related Articles