റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി വീണ്ടും ബിപി കനുൻഗോ
ന്യൂഡൽഹി: ബിപി കനുൻഗോയെ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി വീണ്ടും നിയമിച്ചു. കനുൻഗോയുടെ കാലാവധി ഏപ്രിൽ 3 മുതൽ ഒരു വർഷത്തേക്ക് നീട്ടാൻ മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നൽകി.
2017 ഏപ്രിലിൽ ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നതിന് മുമ്പ് റിസർവ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു കനുൻഗോ. കറൻസി മാനേജ്മെന്റ്, പേയ്‌മെന്റുകൾ, സെറ്റിൽമെന്റ്, വിദേശനാണ്യം, ആഭ്യന്തര കടം മാനേജുമെന്റ് തുടങ്ങിയ വകുപ്പുകളുടെ ചുമതല അദ്ദേഹത്തിനാണ്.
കനുൻഗോ 1982 സെപ്റ്റംബറിൽ റിസർവ് ബാങ്കിൽ ചേർന്നു. വിദേശ വിനിമയ മാനേജ്മെന്റ്, കറൻസി മാനേജ്മെന്റ് തുടങ്ങി ബാങ്കിങുമായി ബന്ധപ്പെട്ട നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എൻ എസ് വിശ്വനാഥൻ, എം കെ ജെയിനും മൈക്കൽ പത്രയുമാണ് ആർബിഐയുടെ മറ്റ് മൂന്ന് ഡെപ്യൂട്ടി ഗവർണർമാർ.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍