രണ്ട് കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് പിഴ ചുമത്തി ആര്‍ബിഐ
മുംബൈ: ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് രണ്ട് ബാങ്കുകള്‍ക്ക് പിഴയിട്ട് കേന്ദ്രബാങ്ക്. ഗ്രേറ്റര്‍ ബോംബെ കോ-ഓപ്പറേറ്റീവ് ബാങ്ക്, ജല്‍ന പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവര്‍ക്കാണ് പിഴ ചുമത്തിയത്. ഗ്രേറ്റര്‍ ബോംബെ കോ-ഓപ്പറേറ്റീവ് ബാങ്കിന് 25 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ബാങ്കിലെ തട്ടിപ്പുകള്‍ സംബന്ധിച്ച ആര്.ബി.ഐ മുന്നറിയിപ്പ് അവഗണിച്ചതിനാണ് പിഴശിക്ഷ.
ജല്‍ന പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്കിന് 50,000 രൂപയാണ് പിഴ വിധിച്ചത്. രണ്ട് കേസുകളിലും ആര്‍ബിഐ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ബാങ്കുകള്‍ വീഴ്ച വരുത്തിയെന്ന് കേന്ദ്രബാങ്ക് നിരീക്ഷിച്ചു. നേരത്തെ സമാനമായ രീതിയില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐക്കും ആര്‍ബിഐ പിഴ ചുമത്തിയിരുന്നു. 50 ലക്ഷം രൂപയായിരുന്നു എസ്ബിഐക്ക് പിഴയിട്ടത്. സമാനമായ വകുപ്പുകള്‍ തന്നെയായിരുന്നു എസ്ബിഐക്കെതിരേയും പ്രയോഗിച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍