എസ്ബിഐ ഉള്‍പ്പെടെയുള്ള 14 ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പിഴ ചുമത്തി
ന്യൂഡല്‍ഹി: മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയടക്കം രാജ്യത്തെ 14 ബാങ്കുകള്‍ക്ക് മുകളില്‍ റിസര്‍വ് ബാങ്ക് പിഴ ശിക്ഷ ചുമത്തി. ബാങ്ക് ഓഫ് ബറോഡ, ബന്ധന് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ക്രെഡിറ്റ് സ്യുസെ എജി, ഇന്ത്യന്‍ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, കര്‍ണാടക ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, പഞ്ചാബ് ആന്റ് സിന്ദ് ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ദി ജമ്മു ആന്റ് കശ്മീര്‍ ബാങ്ക്, ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയ്ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.
ബാങ്കിങ് ഇതര ധനകാര്യ കമ്പനികള്‍ക്ക് വായ്പ നല്‍കിയതിലും അഡ്വാന്‍സ് നല്‍കിയതിനും സ്റ്റാറ്റിയൂട്ടറി നിയന്ത്രണങ്ങള്‍ തെറ്റിച്ചെന്നാണ് കുറ്റം. ആകെ 14.50 കോടി രൂപയാണ് ബാങ്കുകള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന പിഴ. ഇതില്‍ ഏറ്റവും കൂടുതല്‍ പിഴയടക്കേണ്ടത് ബാങ്ക് ഓഫ് ബറോഡയാണ്, രണ്ട് കോടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കാണ് ഏറ്റവും കുറവ് പിഴ, 50 ലക്ഷം.
ബാങ്കുകളുടെ ഭാഗത്ത് പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര ബാങ്ക് ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ വിശദീകരണം തേടിയിരുന്നെങ്കിലും തൃപ്തികരമല്ലാതിരുന്നതോടെയാണ് പിഴ ചുമത്തിയതെന്ന് ഇത് സംബന്ധിച്ച വാര്‍ത്താക്കുറിപ്പില്‍ ആര്‍ബിഐ പറയുന്നു. റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നുള്ള പിഴ മാത്രമാണിതെന്നും ഉപഭോക്താക്കള്‍ക്ക് മേല്‍ ഈ പിഴയുടെ ഭാരം ഉണ്ടാവില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍