News

ആര്‍ബിഐ വീണ്ടും പലിശനിരക്ക് കുറച്ചേക്കും; റേറ്റിങ് ഏജന്‍സിയായ ഫിച്ച് അഭിപ്രായപ്പെടുന്നത് ഇങ്ങനെ

കോവിഡ്-19 ഭീതിയില്‍ നടപ്പുസാമ്പത്തിക വര്‍ഷം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും പലിശനിരക്ക് കുറക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തല്‍.  പ്രമുഖ റേറ്റിങ് ഏജന്‍സിയായ ഫിച്ചാണ് ഇക്കാര്യം വിലയിരുത്തിയിട്ടുള്ളത്. പലിശനിരക്ക് 100 ബിപിഎസ് കുറയ്ക്കുമെന്നും,  റിപ്പോ നിരക്കില്‍ ഒരു ശതമാനം വരെ കുറവ് രുത്തുമെന്നാണ് റേറ്റിങ് ഏജന്‍സിയായ ഫിച്ച് അഭിപ്രായപ്പെടുന്നത്.  

വിവേഴ്‌സ് റിപ്പോനിരക്കിലും കുറവ് വരുത്താന്‍ സാധ്യതയുണ്ടെന്നാണ് ഔദ്യോഗികമായിലഭിക്കുന്ന വിവരം.  നിലവിലെ മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ റിസര്‍വ്വ് ബാങ്ക് പലിശ നിരക്കില്‍ കുറവ് വരുത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. യുഎസ് ഫെഡ്‌റിസര്‍വ്വ് നിലവില്‍ കോവിഡ് ഭീതിയില്‍ പൂജ്യം പലിശനിരക്കായി വെട്ടിക്കുറച്ചിട്ടുുണ്ട്. കൂടാതെ നിലവിലെ സാഹചര്യത്തില്‍ ആര്‍ബിഐ എല്ലാ ധനനയ  ഉപാധികളും പ്രയോഗിക്കണമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.  

വ്യവസായ വായ്പ, വായഹന വായ്പ, ഭവന വായ്പ ഇളവുകള്‍ കൂടുതല്‍ ലഭിക്കണമെങ്കില്‍ റിപ്പോനിരക്ക് വെട്ടിക്കുറച്ചേ മതിയാകൂ. അതേസമയം മാര്‍ച്ച് 27 ന് ആര്‍ബിഐ പ്രഖ്യാപിച്ച നിരക്കുകള്‍ക്ക് പുറമെയാകും ഈ വെട്ടിക്കുറക്കയ്ക്കല്‍. റിവേഴ്‌സ് റിപ്പോനിരക്ക് 0.90 ശതമാനമാണ് പോയവാരം ആര്‍ബിഐ കുറച്ചത്.  ഇപ്പോള്‍ ബാധകമായിരിക്കുന്ന റിപ്പോനിരക്ക് 4.40 ശതമാനവും, റിവേഴ്‌സ് റിപ്പോ നിരക്ക് നാല് ശതമാനവുമാണ്. കേന്ദ്രബാങ്ക് ലക്ഷ്യമിട്ടിരിക്കുന്ന 2-6 ശതമാനത്തിലേക്ക് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായാല്‍ സാമ്പത്തിക വര്‍ഷത്തില്‍ കൂടുപതല്‍ ഇളവുകള്‍ ആര്‍ബിഐ പ്രഖ്യാപിക്കും. 

വളര്‍ച്ചാനിരക്ക് കുറയും  

കോവിഡ് -19 ആഘാതം മൂലം വരുന്ന പാദങ്ങളില്‍ വളര്‍ച്ചയ്ക്ക് കാര്യമായ തിരിച്ചടി നേരിടേണ്ടിവരും. അതിനനുസരിച്ച് ഞങ്ങളുടെ എഫ്.വൈ 2020/21 (ഏപ്രില്‍-മാര്‍ച്ച്) യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചാ പ്രവചനം 4.6 ശതമാനമായി പരിഷ്‌കരിച്ചു. നേരത്തെ 5.40 ശതമാനം വളര്‍ച്ചയായിരുന്നു പ്രവചിച്ചത്. ഉപഭോഗ നിക്ഷേപ മേഖലയിലെ തളര്‍ച്ചയാണ് വളര്‍ച്ചാനിരക്ക് കുറയാന്‍ പ്രധാന കാരണം.

Author

Related Articles