ആര്‍ബിഐയുടെ വരുമാന വിവരം പുറത്തുവിട്ടു; ബാങ്കിന്റെ വരുമാനം 1.93 ലക്ഷം കോടി രൂപയായി
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വരുമാന വിവരം പുറത്തുവിട്ടു. ആര്‍ബിഐയുടെ വരുമാനത്തില്‍ 146.5 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 1.93 ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ബാങ്കിന്റെ ആകെ ബാലന്‍സ് ഷീറ്റ് 13.42 ശതമാനം ഉയര്‍ന്ന് 1.93 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ആഗസ്റ്റ്് 29 ന് ബാങ്ക് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശയിനത്തിലുള്ള വരുമാനത്തിലും, മറ്റ് മേഖലകളിലുള്ള വരുമാനത്തിലും വന്‍വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനത്തില്‍ 44.6 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ആര്‍ബിഐയുടെ പലിശയിനത്തിലുള്ള വരുമാനം 1.06 ലക്ഷം കോടി രൂപയായി ഉയരുകയും ചെയ്തു. ബാങ്കിന്റെ മറ്റ് ഇനത്തിലുള്ള ആകെ വരുമാനമായി രേഖപ്പെടുത്തിയത് ഏകദേശം 86,199 കോടി രൂപയോളമാണ്. മുന്‍വര്‍ഷം ബാങ്കിന്റെ വരുമാനത്തില്‍ രേഖപ്പെടുത്തിയ തുക 4,410 കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിലവ് ഇനത്തിലുള്ള വരുമാനത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആര്‍ബിഐയുടെ ചിലവ് 39.72 ശതമാനമായി ചുരുങ്ങി 17,045 കോടി രൂപയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആസ്തി വികന ഫണ്ടിനായി നീക്കിവെച്ച 64 കോടി രൂപയോളം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍