News

ആര്‍ബിഐയുടെ വരുമാന വിവരം പുറത്തുവിട്ടു; ബാങ്കിന്റെ വരുമാനം 1.93 ലക്ഷം കോടി രൂപയായി

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വരുമാന വിവരം പുറത്തുവിട്ടു. ആര്‍ബിഐയുടെ വരുമാനത്തില്‍ 146.5 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 1.93 ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ബാങ്കിന്റെ ആകെ ബാലന്‍സ് ഷീറ്റ് 13.42 ശതമാനം ഉയര്‍ന്ന് 1.93 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ആഗസ്റ്റ്് 29 ന് ബാങ്ക് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

അതേസമയം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശയിനത്തിലുള്ള വരുമാനത്തിലും, മറ്റ് മേഖലകളിലുള്ള വരുമാനത്തിലും വന്‍വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനത്തില്‍ 44.6 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ആര്‍ബിഐയുടെ പലിശയിനത്തിലുള്ള വരുമാനം 1.06 ലക്ഷം കോടി രൂപയായി ഉയരുകയും ചെയ്തു. ബാങ്കിന്റെ മറ്റ് ഇനത്തിലുള്ള ആകെ വരുമാനമായി രേഖപ്പെടുത്തിയത് ഏകദേശം 86,199 കോടി രൂപയോളമാണ്. മുന്‍വര്‍ഷം ബാങ്കിന്റെ വരുമാനത്തില്‍ രേഖപ്പെടുത്തിയ തുക 4,410 കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

എന്നാല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിലവ് ഇനത്തിലുള്ള വരുമാനത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആര്‍ബിഐയുടെ ചിലവ് 39.72 ശതമാനമായി ചുരുങ്ങി  17,045 കോടി രൂപയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആസ്തി വികന ഫണ്ടിനായി നീക്കിവെച്ച 64 കോടി രൂപയോളം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

Author

Related Articles