News

വിപണി സമയം വെട്ടിക്കുറച്ച് ആര്‍ബിഐ; ബോണ്ടുകള്‍ക്കും വിദേശനാണ്യത്തിനുമുള്ള വിപണി വ്യാപാര സമയം നാല് മണിക്കൂറാക്കി; ബാങ്കിങ് സമയത്തില്‍ മാറ്റമില്ലെന്ന് വിവരം

മുംബൈ: കൊറോണ വൈറസ് ഇന്ത്യയില്‍  പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍മുന്‍കരുതലുമായി റിസര്‍വ്വ് ബാങ്ക്. ചില നിയന്ത്രണങ്ങളും ഈ ഘട്ടത്തില്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ആര്‍ബിഐ. കൊവിഡ് -19 പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ ചെയ്തത് അനുസരിച്ച് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ബോണ്ടുകള്‍ക്കും വിദേശനാണ്യത്തിനുമുള്ള വിപണി വ്യാപാര സമയം നാല് മണിക്കൂറായി കുറച്ചു. പുതിയ സമയക്രമം 2020 ഏപ്രില്‍ ഏഴ് മുതല്‍ (ചൊവ്വാഴ്ച) പ്രാബല്യത്തില്‍ വരും, രണ്ട് ദിവസങ്ങളും ഉള്‍പ്പെടെ 2020 ഏപ്രില്‍ 17 വരെ (വെള്ളിയാഴ്ച) പുതിയ സമയക്രമം തുടരും.

വിപണികളിലെ വ്യാപാരം ഇനിമുതല്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണിവരെ ആയിരിക്കും

കോള്‍ / നോട്ടീസ് / ടേം മണി മാര്‍ക്കറ്റ്

മാര്‍ക്കറ്റ് റിപ്പോ ഇന്‍ ?ഗവണ്‍മെന്റ് സെക്യൂരിറ്റീസ്

ട്രൈ- പാര്‍ട്ടി റിപ്പോ ഇന്‍ ?ഗവണ്‍മെന്റ് സെക്യൂരിറ്റീസ്

വാണിജ്യ പേപ്പറും നിക്ഷേപത്തിന്റെ സര്‍ട്ടിഫിക്കറ്റുകളും സംബന്ധിച്ചത്

റിപ്പോ ഇന്‍ കോര്‍പ്പറേറ്റ് ബോണ്ട്‌സ് 

സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ (കേന്ദ്ര സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, സംസ്ഥാന വികസന വായ്പകള്‍, ട്രഷറി ബില്ലുകള്‍)

വിദേശ കറന്‍സി (FCY) / ഇന്ത്യന്‍ രൂപ (INR)

ഫോറെക്‌സ് ഡെറിവേറ്റീവുകള്‍ ഉള്‍പ്പെടെയുള്ള ട്രേഡുകള്‍ *

രൂപ പലിശ നിരക്ക് ഡെറിവേറ്റീവുകള്‍ *

* അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ട്രേഡ് ചെയ്യുന്നവ ഒഴികെ

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ സാമ്പത്തിക വിപണികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

ആര്‍ടിജിഎസ്, നെഫ്റ്റ്, മറ്റ് റീട്ടെയില്‍ പേയ്മെന്റ് സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ പതിവ് ബാങ്കിംഗ് സേവനങ്ങളും നിലവിലുള്ള സമയമനുസരിച്ച് ലഭ്യമാകുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

Author

Related Articles