News

പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പുമായി ആര്‍ബിഐ; 30,000 കോടി രൂപയുടെ പണലഭ്യത ഉറപ്പാക്കും

ന്യൂഡല്‍ഹി: കൊറോണ വൈറസ് മൂലം ആഗോളതലത്തില്‍  പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സാമ്പത്തിക  മാന്ദ്യത്തിലാണ് ഇന്ത്യയും. ഈ സാഹചര്യത്തില്‍  ഊര്‍ജിത നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.  കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിനായി റിസര്‍വ് ബാങ്ക് (ആര്‍ബിഐ) അടുത്തയാഴ്ച 30,000 കോടി രൂപയുടെ പണലഭ്യത പൊതു വിപണി ഇടപെടലുകളിലൂടെ ഉറപ്പാക്കുകയും ചെയ്യും. 

മാര്‍ച്ചില്‍ 15,000 കോടി രൂപ വീതമുള്ള രണ്ട് ട്രാഞ്ചുകളിലായി 30,000 കോടി രൂപയ്ക്ക് പൊതു വിപണി ഇടപെടല്‍ (ഒഎംഒ) പ്രകാരം സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചതായി സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. 

മാര്‍ച്ച് 24 നും മാര്‍ച്ച് 30 നും ലേലം നടത്തുമെന്ന് ബാങ്ക് അറിയിച്ചു.'കോവിഡ്-19 അനുബന്ധ പ്രതിസന്ധികളില്‍, ചില ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് സെഗ്മെന്റുകളിലെ സമ്മര്‍ദ്ദം ഇപ്പോഴും കഠിനമാണ്. എല്ലാ മാര്‍ക്കറ്റ് സെഗ്മെന്റുകളും മതിയായ ദ്രവ്യതയോടും വിറ്റുവരവോടും കൂടി സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം.'

ഓപ്പണ്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങളിലൂടെ സെന്‍ട്രല്‍ ബാങ്ക് 10,000 കോടി രൂപ വെള്ളിയാഴ്ച നല്‍കി. ഇത് 6.84 ശതമാനം കൂപ്പണ്‍ നിരക്കിലുള്ള സെക്യൂരിറ്റികള്‍ വാങ്ങും (ഡിസംബര്‍ 19, 2022); 7.72 ശതമാനം (2025 മെയ് 25); 8.33 ശതമാനവും (ജൂലൈ 9, 2026) 7.26 ശതമാനവും (ജനുവരി 14, 2029).  

Author

Related Articles