കോവിഡില്‍ ഇന്ത്യക്കാരുടെ മുഖ്യ പരിഗണന തൊഴില്‍ സംരക്ഷണത്തിനെന്ന് പഠന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കോവിഡ് 19 മൂലം ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ പുതിയ ജോലി തേടുന്നതില്‍ മുഖ്യ പരിഗണന നല്‍കുന്നത് തൊഴില്‍ സുരക്ഷയ്ക്കാണെന്ന് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്ണോമിക്സിന്റെ (എല്‍എസ്ഇ) പഠന റിപ്പോര്‍ട്ട്. നഗര ഇന്ത്യയെ കേന്ദ്രീകരിച്ച് എല്‍എസ്ഇ സംഘടിപ്പിച്ച സര്‍വെയില്‍ 82 ശതമാനം പേരും പറഞ്ഞത് തൊഴില്‍ സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നാണ്. 16 ശതമാനം പേര് ലഭിക്കുന്ന വേതനത്തിന് മുഖ്യ പരിഗണന നല്‍കുമെന്ന് പറഞ്ഞു.
തൊഴില്‍ നഷ്ടപ്പെട്ട പലര്‍ക്കും കോവിഡ് ധനസഹായത്തിന്റെ ഭാഗമായി സര്‍ക്കാരില്‍ നിന്ന് പണം ലഭിച്ചിട്ടുണ്ടെങ്കിലും അവരില്‍ ഭൂരിഭാഗവും തൊഴില്‍ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. മഹമാരിയുടെ ആദ്യ തരംഗത്തെത്തുടര്‍ന്ന് നടത്തിയ സര്‍വേയില്‍ പ്രതികരണം അറിയിച്ചവരെ തന്നെ എല്‍എസ്ഇ വീണ്ടും ബന്ധപ്പെട്ടിരുന്നു. ആദ്യ ലോക്ക്ഡൗണ്‍ കഴിഞ്ഞ 10 മാസം പിന്നിടുമ്പോഴും അവരില്‍ 40 ശതമാനത്തോളം തൊഴിലോ വരുമാനവോ ഇല്ലാതെ തുടരുന്നുവെന്നാണ് കണ്ടെത്തിയത്.
തൊഴിലുള്ളവരില്‍ തന്നെ വര്‍ഷം മുഴുവന്‍ തൊഴില്‍ ലഭിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പകുതിയായി കുറഞ്ഞുവെന്നതും സര്‍വെയുടെ കണ്ടെത്തലാണ്. കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും പദ്ധതികള്‍ പരിമിതമായി മാത്രമേ താഴേത്തട്ടിലേക്ക് എത്തുന്നുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍