കൊറോണ തുണച്ചു!; എല്‍ഐസിയ്ക്ക് റെക്കോഡ് നേട്ടം
കൊറോണ പ്രതിസന്ധി കാലം കൂടി ഉള്‍പ്പെട്ട മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ എല്‍ഐസിയ്ക്ക് റെക്കോഡ് നേട്ടം. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പോളിസികള്‍ വിറ്റഴിക്കാന്‍ ഇക്കാലയളവില്‍ എല്‍ ഐ സിയ്ക്കായി.
പുതിയ പോളിസികളുടെ വില്പന 2.19 കോടിയായി ഉയര്‍ന്നപ്പോള്‍ ആദ്യ പ്രീമിയം വരുമാനവും ഉയര്‍ന്നു. ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കിയ കണക്ക് പ്രകാരം എല്‍ ഐ സിയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച 25 ശതമാനത്തില്‍ അധികമാണ്. അതേസമയം സ്വകാര്യ കമ്പനികളുടെ പ്രീമിയം വര്‍ധനയില്‍ 11.64 ശതമാനമാണ് കൂടിയത്. കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും എല്‍ ഐ സി മികവ് കാട്ടിയത് ഇന്‍ഷൂറന്‍സ് രംഗത്തെ വര്‍ധിച്ചു വരുന്ന ആവശ്യത്തിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു.
ഐ ആര് ഡി എ ഐ കണക്കനുസരിച്ച് 2019-20 ലെ ബിസിനസ് പ്രീമിയം 1.77 ലക്ഷം കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 1.42 ലക്ഷം കോടി രൂപയായിരുന്നു. വര്‍ധന 25.17 ശതമാനം. എല്‍ ഐ സി യില്‍ ഏറ്റവും കൂടുതല്‍ ബിസിനസ് നടക്കാറുള്ളത് മാര്‍ച്ച് മാസത്തിലാണ്. എന്നാല്‍ കൊറോണയെ തുടര്‍ന്ന രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട കാലയളവില്‍ പോലും കച്ചവടം കൂടി.എല്‍ ഐ സി പെന്ഷന്, ഗ്രൂപ്പ് സ്കീമുകളും ഇക്കാലയളവില്‍ റെക്കോഡിട്ടു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍